ന്യൂദല്‍ഹി: ഹരിദ്വാറിലെ അര്‍ദ്ധ കുംഭമേളയും ദല്‍ഹിയിലെ മാളുകളും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തി അറസ്റ്റിലായ നാലു ഭീകരര്‍ ഐഎസുകാരാണെന്ന് കണ്ടെത്തി. ഇതാദ്യമായാണ് ഭാരതത്തില്‍ ഐഎസ് ഭീകരര്‍ പിടിയിലാകുന്നത്.
19 നും 23നും ഇടയ്ക്ക് പ്രായമുള്ള നാലു ഭീകരരെയാണ് ദല്‍ഹി പോലീസ് റൂര്‍ക്കിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
ഇവര്‍ സിറിയയിലെയും ഇറാഖിലെയും തലവന്മാരുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെൡവുകളും ഐബിക്ക് ലഭിച്ചു. റിപ്പബഌക് ദിനാഘോഷത്തിനു മുന്നോടിയായി അര്‍ദ്ധകുംഭമേളയിലും ദല്‍ഹിയിലെ സിറ്റി വാക്ക്, സകേത്, വസന്ത് കുഞ്ജ്, നോയ്ഡയിലെ ഗ്രേറ്റ് ഇന്ത്യാ എന്നിവടങ്ങളിലും ആക്രമണം അഴിച്ചുവിടാനായിരുന്നു ഇവര്‍ എത്തിയത്.
ഭാരതത്തില്‍ ഐഎസിന്റെ സാന്നിധ്യം ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്. അറസ്റ്റിലായവര്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഘടിപ്പിച്ചുവരികയായിരുന്നു.
അറസ്റ്റിലായവരില്‍ ഒരാളായ അക്ലാഖ് ഉര് റഹ്മാന് റൂര്‍ക്കിയിലെ ഒരു പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബിഎ വിദ്യാര്‍ഥികളായ മൊഹമ്മദ് ഒസാമ, അജീസ്, ആയുര്‍വേദം പഠിക്കുന്ന മെഹ്രാജ് എന്നിവരാണ് മറ്റുള്ളവര്‍.
ദല്‍ഹിയിലെ ചില മാളുകളില്‍ ഇവര്‍ നിരീഷണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവ വഴിയാണ് ഇവര്‍ ഐഎസുമായി ബന്ധത്തിലായത്. തുര്‍ടന്ന് ഇവര്‍ക്ക് ഐഎസിന്റെ ലഘുലേഖകളും അവരുടെ മാസികയായ ദാബിഖും അയച്ചുകൊടുത്തു.
ഒരു യൂസഫും അന്‍സാര്‍ ഉത് ത്വാഹിദിലെ അമീര്‍ ഷാഫി ആര്മറുമാണ് ഇവരെ നയിച്ചിരുന്നത്. ആക്രമണങ്ങള്‍ക്ക് ഇവരെ സജ്ജമാക്കിയതും ഇവരാണ്.
അര്‍ദ്ധ കുംഭമേളയായിരുന്നു പ്രധാനലക്ഷ്യം. ചെറിയ സ്ഫോടനമുണ്ടായാല്‍ പോലും തിക്കും തിരക്കും ഉണ്ടാകുമെന്നും അങ്ങിനെ ചവിട്ടേറ്റ് കുറേപ്പേര് മരിക്കുമെന്നുമാണ് ഇവര്‍ കണക്കുകൂട്ടിയത്.
അറസ്റ്റിലായവര്‍ വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് ഐബി കരുതുന്നത്. ഈ സംഘത്തെ പൂര്‍ണ്ണമായും പിടിച്ചില്ലെങ്കില്‍ വലിയ ഭീഷണിയാണെന്നാണ് അവരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: