ഗോരഖ്പുര്‍ (ഉത്തര്‍പ്രദേശ്): ജയിലിനുള്ളില്‍ വിദേശയുവതിയെ മാനഭംഗപ്പെടുത്തിയ ഡെപ്യൂട്ടി ജയിലര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ധ്രുവനാരായണ്‍ ഗുപ്തയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭാരതത്തിലെത്തിയ ഉസ്ബെക്കിസ്ഥാന് സ്വദേശിയാണ് പീഡനത്തിനിരയായത്. പാസ്പോര്‍ട്ടില്ലാതെ ഭാരതത്തിലെത്തിയ ഇവരെ ജില്ലാ ജയിലില്‍ തടവിനു ശിക്ഷിച്ചു. ഇവരെ ജയിലില്‍നിന്നു മോചിപ്പിക്കാമെന്ന വ്യാജേന ഗുപ്ത 44,000 രൂപ കൈപ്പറ്റി. പിന്നീട് ഇവരെ മാനഭംഗത്തിനും ഇരയാക്കി.
മൂന്നു തവണയായി ഗുപ്തയുടെ സഹോദരന്റെ അക്കൗണ്ടിലേക്ക് 44,000 രൂപ ലഭിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: