കൊല്ലം: പട്ടികജാതിക്കാര്‍ക്ക് കേരളത്തില്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് മതിയായ സംരക്ഷണ ലഭിക്കുന്നില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്. കൊല്ലം കളക്ട്രേറ്റ് ഹാളില്‍ നടന്ന സിറ്റിംഗിനിടെയാണ് പട്ടികജാതി-പട്ടികവര്‍ഗ ദളിത് വിഭാഗങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ദേശീയ പട്ടികജാതി കമ്മീഷണര്‍ പി.എം.കമലമ്മയാണ് വിവിധ വകുപ്പുകളെ വിളിച്ച് ചേര്‍ത്ത് സിറ്റിംഗിനിടെയ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ആരോഗ്യം ഭൂമി വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ പിന്നിലാണെന്നും ഇവരെ ഇതില്‍ മുന്നില്‍ കൊണ്ടുവരുവാന്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ജില്ലയില്‍ മാത്രം നാലായിരത്തില്പരം പരാതികളാണ് കമ്മീഷന്റെ മുന്നില്‍ വന്നിരിക്കുന്നത്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ അഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണങ്ങള്‍ക്കോ കേസുകള്‍ക്കോ യാതൊരു പ്രസക്തിയുമില്ലെന്നും കേസുകളില്‍ പോലീസ് ഇടപെടുന്ന രീതി ശരിയാകുന്നില്ലെന്നും കമ്മീഷന് കണ്ടെത്തി. ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും നീതി ഉറപ്പാക്കുന്നില്ലെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ദളിത് വിഭാഗങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. നീതി ലഭിക്കാത്ത രീതിയില്‍ കേരളത്തിലെ ദളിത് വിഭാഗം മാറിയതായും ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: