മികച്ചത് ഏതെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ വിധികര്‍ത്താക്കള്‍ക്ക് നന്നേ ക്ലേശിക്കേണ്ടി വന്ന അവസ്ഥയായിരുന്നു വേദി രണ്ടില്‍ അങ്ങേറിയ ഹയര്‍ സെക്കന്ററി വിഭാഗം കുച്ചുപ്പുടി മത്സരം.
ഒരോ മത്സരാര്‍ത്ഥികളും വേറിട്ട പ്രകടനത്തിലൂടെ സദസ്സിനെ രസിപ്പിക്കുകയും കൈയ്യിലെടുക്കുകയും ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലുള്ള കീര്‍ത്തനങ്ങളും അതിനനുസരിച്ചുള്ള ഭാവപ്രകടനങ്ങളാണ് മത്സരത്തെ വ്യത്യസ്ഥമാക്കിയതും ഒരോ മത്സരാര്‍ത്ഥിയും പ്രേക്ഷകരുടെ പ്രശംസയ്ക്ക് കാരണമായതും
പുരാണ കഥകളായ കൃഷ്ണലീലയും ,ഉമാമഹേശ്വര കഥകളും ശ്രീബുദ്ധചരിതയുമൊക്കെ വിവിധ മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
മത്സരം വീക്ഷിക്കാനെത്തിയ നിറഞ്ഞ സദസിന്റെ അകമഴിഞ്ഞ പ്രോത്സാഹനം കൂടിയായപ്പോള്‍ മത്സരാര്‍ത്ഥികള്‍ കൂടുതല്‍ മെച്ചപ്പെട്ട അവതരണം നടത്താനും കഴിഞ്ഞുവെന്നത് കുച്ചുപ്പുടി മത്സരത്തെ മികവുറ്റതാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: