ഈ കൂട്ടുകെട്ടിന് 25 വയസ്സാകുന്നു.അമ്പലപ്പുഴ ശ്രീകുമാര്‍ വര്‍മ്മയെന്ന തുള്ളല്‍ കാലകാരനും മൃദംഗവിദ്വാന്‍ വയലാര്‍ സന്തോഷും ഇടയ്ക്ക വിദ്വാന് കലാമണ്ഡലം ശ്രീകുമാറും ഒരുമിച്ച് വേദി പങ്കിട്ടു തുടങ്ങിയിട്ട് കാല് നൂറ്റാണ്ട് പിന്നിടുന്നു. അമ്പലപ്പുഴ കുഞ്ചന്‍ സ്മാര തുള്ളല്ക്കളരിയില് പഠിക്കുന്നകാലം. ശ്രീകുമാര്‍ വര്‍മ്മയുടെ അച്ഛന് മൃദംഗവിദ്വാന്‍ കെ.ആര്.രവി വര്‍മ്മയാണ് സന്തോഷിനേയും കലാമണ്ഡലം ശ്രീകുമാറിനേയും മകന് കലോത്സവത്തില്‍ മത്സരിക്കാന്‍ വേണ്ടി പരിചയപ്പെടുത്തി നല്‍കുന്നത്.
അവിടെനിന്ന് തുടങ്ങിയ ബന്ധം ഇന്നും നിലനില്കുന്നു. ഈ കൂട്ടുകൊട്ട് പിന്നിട്ടത് പതിനയ്യായിരത്തിലധികം വേദികള്‍. 11 വര്‍ഷമായി ശ്രീകുമാര്‍ വര്‍മ്മ ശിഷ്യരുമായി മത്സരത്തിനെത്തുന്നു. ഇത്തവണ 12 ശിഷ്യരാണ് മത്സരത്തിന്. പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു. വയലാര്‍ സന്തോഷ് ആടയാഭരണങ്ങള്‍ നന്നാക്കുന്നതിലും വിദഗ്ദ്ധനാണ്. ശ്രീകുമാര്‍ വര്‍മ്മയ്ക്കും വര്‍മ്മയുടെ ശിഷ്യര്‍ക്കും വേണ്ടി ഇരുവരും താളവിസ്മയം തീര്‍ത്തുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: