കട്ടപ്പന: കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍ മേട്ടില്‍ എത്തുന്ന സഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല.ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സീസണ് സമയങ്ങളില്‍ നൂറുണക്കിന് ആളുകളാണ് രാമക്കല്‍ മേടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി എത്തുന്നത്.കേരള-തമിഴ് നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് രാമക്കല്‍ മേട് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.രാമക്കല്ല് എന്നഭാഗം തമിഴ്നാടിന്റെ അധീനതയിലും കുറവന്‍കുറത്തി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം കേരളത്തിന്റേയും കീഴിലാണ്. സ്മാരകം സ്ഥിതിചെയ്യുന്ന ഇവിടം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലാണ് വരുന്നത്. തമിഴ്നാടിന്റെ ദൃശ്യ മനോഹാരിത ആസ്വദിക്കുന്നതിനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.സുരക്ഷ ചുമതലകള്‍ക്കായി പോലീസ് ഔട്ട്പോസ്റ്റ് ഇവിടെ ഉണ്ടെങ്കിലും പോലീസുകാരെ ഇവിടെ കാണാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു ഡി റ്റി പി സി സുരക്ഷാ ചുമതലകള്‍ക്കായി 3 ഗാര്‍ഡുമാരെ താത്കാലികമായി നിയമിച്ചിട്ടുണ്ട് എന്നാല്‍ തമിഴ് നാടിന്റെ അധീനതയിലുള്ള രാമക്കല്ല് സ്ഥിതിചെയ്യുന്ന ഭാഗമാണ് അപകട സാധ്യത കൂടിയ മേഖല. ഈ ഭാഗത്ത് അഞ്ച് മണികഴിഞ്ഞാല്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് എഴുതിവെച്ചിട്ടുണ്ട്.എന്നാല്‍ 5 മണികഴിഞ്ഞും ധാരാളം ആളുകള്‍ ഇവിടേക്ക് കയറി പോകാറുണ്ട്. കേരളത്തിന്റെ അധീനതയിലുള്ള ഭാഗങ്ങളിലെ കാര്യങ്ങള്‍ നോക്കാനെ തങ്ങള്‍ക്ക് അധികാരമുള്ളു എന്ന് സുരക്ഷാ ചുമതലയുള്ള ഗാര്‍ഡുമാര്‍ പറയുന്നു.രാമക്കള് മേട്ടില്‍ എത്തുന്ന സഞ്ചാരികളുടെ ജീവന് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: