മട്ടന്നൂര്‍: എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരംഭിച്ച വിമോചനയാത്രയ്ക്ക് മട്ടന്നൂര്‍ നഗരത്തില്‍ നല്കിയ സ്വീകരണം വീരപഴശ്ശിയുടെ പോരാട്ടവീര്യമുള്ള മണ്ണില്‍ മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. കാലത്ത് 11മണിക്ക് മട്ടന്നൂരില്‍ എത്തിച്ചേരുമെന്നറിയിച്ച സൂര്യന് തലക്ക് മുകളിലെത്തിനില്‍ക്കുന്ന നട്ടുച്ചയ്ക്കാണ് മട്ടന്നൂരില്‍ എത്തിയതെങ്കിലും കൊടുംവെയിലിനെ അവഗണിച്ച് പതിനായിരങ്ങളാണ് യാത്രയെ വരവേല്‍ക്കാനും യാത്രാനായകന് കുമ്മനം രാജശേഖനെ വരവേല്‍ക്കാനായി എത്തിച്ചേര്‍ന്നത്. വി.എം.സുധീരനും പിണറായി വിജയനും നയിച്ച യാത്രകള്‍ നയിച്ച് മട്ടന്നൂരില്‍ എത്തിയിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അക്ഷ്യന് കുമ്മനം രാജശേഖന് നയിക്കുന്ന വിമോചന യാത്രക്ക് കിട്ടിയ പ്രൗഢോജ്വല സ്വീകരണത്തിന് മുന്നില്‍ അതെല്ലാം ഒന്നുമല്ലാതായിത്തീരുകയായിരുന്നു.
കൂത്തുപറമ്പ്-നിര്‍മ്മലഗിരിയില്‍ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുമ്പോല് റോഡിനിരുവശത്തും സ്ത്രീകളും വയോധികരടക്കമുള്ളവര്‍ യാത്രാ നായകന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തലശ്ശേരി റോഡില്‍ നിന്ന് വനിതകള്‍ ഒരുക്കിയ താളമേളങ്ങളുടെ അകമ്പടിയോടുകൂടിയ യാത്രാനായകന് വരവേല്‍പ്പ് നല്കിയപ്പോള് ആയിരങ്ങളാണ് അണിചേര്‍ന്നത്. ഇത് യാത്രകള്നടത്തിയ കോണ്‍ഗ്രസിനും സിപിഎമ്മിനും, യാത്ര നടത്താന്‍ പോകുന്ന മറ്റ് കക്ഷികള്‍ക്കും ശക്തമായ താക്കീതായി മാറുകയായിരുന്നു. കുങ്കുമ ഹരിത പതാകകളാലും വര്‍ണ്ണശബളമായ അലങ്കാരത്തിലും കുളിച്ച് നിന്ന് മട്ടന്നൂരിന്റെ നഗരവീഥികളില്‍ കൂടി കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും അടിവെച്ച് നീങ്ങിയപ്പോള്‍ റോഡിന്റെ ഇരുവശത്ത് നിന്നും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വന്‍പുരുഷാരം ഭാരത് മാതാകീ ജോയ് വിളിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയപ്പോള്‍
സ്ത്രീപുരുഷ ഭേദമന്യേ എല്ലാകണ്ഠങ്ങളില് നിന്നും കുമ്മനത്തിനും ഭാരമാതാവിനും ഒരേസ്വരത്തില്‍ ജയ് വിളി ഉയരുന്നുണ്ടായിരുന്നു. സംസ്ഥാനം നേരിടുന്ന എല്ലാ വിഷയങ്ങളെയും ബന്ധിപ്പിച്ചുള്ള കുമ്മനം പ്രൗഢോജ്ജ്വല പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ നിവേദനങ്ങളുമായും കാല്‍തൊട്ട് വന്ദിക്കാനും കൂടെനിന്ന് ഫോട്ടെയെടുക്കാനുമായി നിരവധിപേരാണ് വേദിയിലെത്തിയത്. ഒടുവില്‍ എല്ലാവരോടും യാത്രപറഞ്ഞ് അടുത്ത സ്വീകരണ കേന്ദ്രമായ ഇരിട്ടിയിലേക്ക് കേരളത്തിന്റെ മാറ്റത്തിന്റെ പ്രതീക്ഷയായ കുമ്മനം രാജശേഖനും മറ്റുനേതാക്കളും നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: