ഇരിട്ടി: നട്ടുച്ചയിലും കത്തുന്ന വെയിലിന്റെ ചൂടിനെ വകവെക്കാതെ ആയിരങ്ങളാണ് മലയോര നഗരമായ ഇരിട്ടിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. 12 മണിക്ക് ഇരിട്ടിയില്‍ എത്തേണ്ട യാത്ര ഒന്നരയോടെയാണ് ഇരിട്ടിയില്‍ എത്തിച്ചേര്‍ന്നത്. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയെ മണ്ഡലാതിര്‍ത്തിയായ പത്തൊന്‍പതാം മൈലില്‍ വെച്ച് സ്വീകരിച്ചു. നൂറുകണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളും അകമ്പടി സേവിച്ച യാത്രയെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വെച്ച് താളവാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും കുമ്മനത്തെ കാണാനും പ്രസംഗം കേള്‍ക്കാനുമായി തിക്കിത്തിരക്കി. വേദിയില്ലെത്തിയ കുമ്മനത്തെ പാര്‍ട്ടിയുടെ വിവിധഘടകങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും ഷാളുകളും ഹാരങ്ങളും അണിയിച്ചു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: