മാവേലിക്കര: ചാന്താട്ട വഴിപാട് നടത്താന്‍ ചലച്ചിത്ര നടന് സുരേഷ് ഗോപിയും കുടുംബവും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെത്തി. അമ്മയോടും ഭാര്യയോടുമൊപ്പമാണ് ഭഗവതിയുടെ ഇഷ്ടവഴിപാടിനായി സുരേഷ്ഗോപി എത്തിയത്. സുരേഷ്ഗോപി, അമ്മ, ഭാര്യ, നാല് മക്കള്‍ എന്നിവരുടെ പേരില്‍ ഏഴ് ചാന്താട്ടമാണ് നടത്തിയത്. ക്ഷേത്രമേല്‍ശാന്തി ജി.വാമനന് നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഏഴ് പേരുടെയും പേരില്‍ ജന്മനക്ഷത്രനാളില്‍ വീണ്ടും ചാന്താട്ടത്തിന് രസീതെടുത്താണ് നടനും കുടുംബവും മടങ്ങിയത്. 2028ലെ തീയതികളാണ് ഇവര്‍ക്ക് ലഭിച്ചത്.
ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപിയെയും കുടുംബത്തെയും ശ്രീദേവിവിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് ബി.ഹരികൃഷ്ണന്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.പി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: