ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനില്‍ 2002ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ദേഹോപദ്രവ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍, തൈപ്പറമ്പില്‍ വീട്ടില്‍, അബ്ദുള്‍സമദ് മകന് ഷാനവാസി(38)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2002ല്‍ ആലിശ്ശേരി സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നയാളെ ഷാനവാസ് ഉള്‍പ്പടെയുള്ള മൂന്നംഗ സംഘം വടിവാളും, ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി അടുത്ത കാലത്താണ് നാട്ടിലെത്തിയത്. എസ്ഐ അപ്പുക്കുട്ടന്, സിപിഒമാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: