കൊച്ചി: ചിന്മയ സ്കൂളുകളുടെ ദേശീയ കായികമേളയില്‍ വടുതല ചിന്മയ സ്കൂളിന് കിരീടം. 374 പോയിന്റുമായാണ് വടുതല സ്കൂള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. 220 പോയിന്റോടെ കോയമ്പത്തൂര്‍ ചിന്മയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ റണ്ണേഴ്സ് അപായി. തൃപ്പൂണിത്തുറ ചിന്മയ 116 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി. അണ്ടര്‍-16 പെണ്‍കുട്ടികളുടെ വിഭാഗത്തിലൊഴികെ മറ്റ് അഞ്ച് വിഭാഗങ്ങളിലും വടുതല ചിന്മയയാണ് ജേതാക്കള്‍. അണ്ടര്‍ 16 പെണ് വിഭാഗത്തില്‍ കോയമ്പത്തൂര്‍ സിഐആര് സ്കൂള്‍ ജേതാക്കളായി.
അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടുതല ചിന്മയയുടെ അതുല്‍ സേനനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഭാഗത്തില്‍ കൊല്ലങ്കോട് ചിന്മയയുടെ ദക്ഷിണ. സിയും വ്യക്തിഗത ചാമ്പ്യന്മാരായി. മറ്റു വിഭാഗങ്ങളിലെ വ്യക്തിഗത ജേതാക്കള്‍: അണ്ടര്‍-14 ബോയ്സ്-മോനുകുമാര്‍ (ചിന്മയ വിദ്യാലയ, നാഗപട്ടണം), ഗേള്‍സ്-അക്ഷയ. വി (ചിന്മയ വിദ്യാലയ, കിലാപുക് ചെന്നൈ), അണ്ടര്‍-16 ബോയ്സ്-ആര്. ആദവ് പഞ്ചു തോമസ് (ചിന്മയ വിദ്യാലയ, വിരുകാമ്പോക്കം), ഗേള്‍സ്-സംഗീത. എ (ചിന്മയ വിദ്യാലയ, കണ്ണമാലി).
നാല് ദിവസങ്ങളിയായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 42 സ്കൂളുകളില്‍ നിന്നായി 900 അത്ലറ്റുകളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ചിന്മയ മിഷന് കേരള ഹെഡ് സ്വാമി വിവിക്താനന്ദ, രമണി ത്യാഗരാജന്, കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, എ. ഗോപാലകൃഷ്ണന്, എന്‍.ആര്. പൈ, മായാ മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മേളയുടെ അടുത്ത പതിപ്പ് 2020-ല്‍ ചെന്നൈയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: