ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രനും സിപിഎം നേതാവ് എ. കെ ദാമോദരനും കുടുങ്ങും. ഇപ്പോള്‍ എം. എം. മണി, ഒ. ജി. മദനന്, പാമ്പുപാറ കുട്ടന് എന്നിവരെയാണ് കേസില്‍പ്പെടുത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്.
രാജാക്കാട് സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ ബേബിയെ കൊലപ്പെടുത്തുന്നതിനായി നടത്തിയ ഗൂഢാലോചനയില്‍ എം. എം. മണി, ജയചന്ദ്രന്, ഒ. ജി. മദനന്, എ. കെ. ദാമോദരന്‍, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ സംഘത്തിലുണ്ടായിരുന്ന എം. എം. മണിയെയും ഒ. ജി. മദനനെയും മാത്രമാണ് പ്രതിപ്പട്ടകയില്പ്പെടുത്തിയത്.
ജയചന്ദ്രനെയും എ. കെ. ദാമോദരനെയും പ്രതിയാക്കുന്നതിനുതകുന്ന മൊഴി അഞ്ചേരി ബേബി വധക്കേസ് വീണ്ടും ഉയര്‍ന്നപ്പോള്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത മോഹന്‍ദാസ് നല്‍കിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ ഈ മൊഴി മുഖവിലയ്ക്കെടുക്കാതെയാണ് അന്വേഷണ സംഘം ജയചന്ദ്രനെയും ദാമോദരനെയും ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇത് പ്രോസക്യൂഷന് കേസ് വിസ്താരവേളയില്‍ ചോദ്യം ചെയ്യും.
മോഹന്‍ദാസ് നല്കിയ മൊഴിയെത്തുടര്‍ന്നാണ് എംഎം മണിയും ഒ. ജി. മദനനും അഴിക്കുള്ളിലായത്. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞത് കെ. കെ. ജയചന്ദ്രനെയും ദാമോദരനെയും ഉള്‍പ്പെടുത്താനാണെന്നും കരുതുന്നു. കേസിലെ കുറ്റപത്രം 28ന് നെടുങ്കണ്ടം കോടതി പരിഗണിക്കും. അന്ന് കേസ് ജില്ലാ കോടതിയിലേക്ക് റഫര്‍ ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേസിന്റെ വിസ്താരം തീര്‍ക്കാനുള്ള നിയമ നടപടികള്‍ കൈക്കൊള്ളാനാണ് ബേബിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: