തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാംപ്രതിയാക്കി കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി.
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് നല്കാന് മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ് എന്നിവരും കൂട്ടു നിന്നുവെന്ന് വിഎസ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ഭൂമി തട്ടിപ്പില്‍ ലോകായുക്തയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ജേക്കബ തോമസ് സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടകളും കോടതി വിളിച്ച് വരുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിഎസ് സമയം ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: