തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നും അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മന്ത്രിക്കെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സാവകാശം ആവശ്യപ്പെട്ടു വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് കോടതി ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. പ്രാഥമിക വിവരങ്ങള്‍ ലോകായുക്തയിലാണെന്നും അതിനാല്‍ സാവകാശം വേണമെന്നുമായിരുന്നു വിജിലന്‍സിന്റെ അപേക്ഷ.
ലോകായുക്തയില്‍ നിന്നും പ്രാഥമികാന്വേഷണ ഫയല്‍ ലഭിച്ച് അതിന്മേല് വിശദമായ പരിശോധന വേണ്ടിവരുമെന്നു വിജിലന്‍സ് എസ്പി ആര്.നിശാന്തിനി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ വിശദീകരിച്ചിരുന്നു.
വിജിലന്‍സിനു സത്യസന്ധതയും ഇച്ഛാശക്തിയും ആത്മാര്ഥയുമില്ലെന്നു കോടതി വിമര്‍ശിച്ചു. പരാതി തെളിയിക്കാനുള്ള ബാധ്യത സര്ക്കാരിനുണെ്ടന്നും കോടതി ഓര്‍മിപ്പിച്ചു. കെ.ബാബുവിന്റെ വീട് പരിശോധിച്ചോ, ആസ്തി പരിശോധിച്ചോ, ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയോ തുടങ്ങിയ ചോദ്യങ്ങള്‍ വിജിലന്‍സിനോടു കോടതി ആരാഞ്ഞു. കോടതിയെ മണ്ടനാക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
ലോകായുക്ത ഉണെ്ടന്നു കരുതി വിജിലന്‍സ് അടച്ചുപൂട്ടണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് ഒന്നരമാസമായി വിജിലന്‍സ് എന്തു ചെയ്യുകയായിരുന്നുവെന്നും, ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ വിജിലന്‍സെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: