പൂനെ: ഹിന്ദുവാണെന്നു പറഞ്ഞ ദളിത് ബാലനെ ചുട്ടുകൊന്നു.പതിനേഴുകാരനായ സാവന്‍ റാത്തോഡിനെ,ഇമ്രാന്, സുബേര്‍ താംബോളി, ഇബ്രാഹിം ഷെയ്ക്ക് എന്നിവരാണ് പെട്രോള്‍ കുടിപ്പിച്ച ശേഷം കത്തിച്ചത്. പൂനെക്കടുത്ത് കേശവ് പേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഹോദരിയുമായി വഴക്കിട്ട് ഒരാഴ്ച മുന്‍പ് വീടുവിട്ടതായിരുന്നു സാവന്‍.
പൂനെക്കടുത്ത് കേശവ് പേട്ടില്‍ ഒരു ഇടവഴിയില്‍ മൂത്രമൊഴിക്കുമ്പോള്‍ മൂന്നു പേര് വന്ന് ചോദ്യം ചെയ്തു. നീയൊരു ഹിന്ദുവാണോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പറഞ്ഞതോടെ ദേഹത്ത് പെട്രാള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പൊള്ളറ്റേ സാവന്‍ പിന്നീട് മരണമടഞ്ഞു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാവന്‍ സംഭവം വിവരിക്കുന്നതിന്റെവീഡിയോ ഫേസ് ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ വൈറലാണ്.
സാവന്‍ ബാറ്ററി മോഷ്ടിച്ചെന്നാണ് കൊലയാളികളുടെ ആരോപണം. എന്നാല്‍ ഒരു ബാറ്ററി മോഷ്ടിച്ചാല്‍ പെട്രോള്‍ ഒഴിച്ച് ചുടുകയാണോ ചെയ്യുകയെന്നതാണ് സംശയം.
സംഭവം ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിക്കണക്കമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം. ഐഎസ്പോലുള്ള ഭീകരസംഘടനകള്‍ ചെയ്യുന്നതരത്തിലുള്ള ക്രൂരതയാണ് ദളിത് ബാലനോട് ചെയ്തത്. അവര്‍ ചൂണ്ടിക്കാട്ടുന്നു. മോഷണമാരോപിച്ചാണ് കത്തിച്ചതെന്ന വാദത്തെ സാവന്റെ പിതാവ് ധര്‍മ്മ റാത്തോട് ചോദ്യം ചെയ്തു.ബന്ജാര സമുദായാംഗമാണ് സാവന്‍.മുന്‍പ് ഒരു കേസിലും പ്രതിയായിട്ടില്ല സാവന്‍.
സാവന്റെ മരണമൊഴി പോലും പോലീസ് എടുത്തിട്ടില്ല. സാവന്റെ അഭിഭാഷകനായ രമേഷ് റാത്തോട് പറഞ്ഞു.ബാറ്ററി മോഷ്ടിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഇമ്രാന്, സുബേര്‍ താംബോളി, ഇബ്രാഹിം ഷെയ്ക്ക് എന്നിവര്‍ ചോദ്യം ചെയ്തു. പെട്രോള്‍ കുടിപ്പിച്ച ശേഷം തീകത്തിക്കുകയായിരുന്നു. പോലീസ് കമ്മീഷണര്‍ തുഷാര്‍ ദോഷി പറഞ്ഞു. ഭയാനകമായ ക്രൂരതയാണ് അവര്‍ കാണിച്ചത്.ഇവരില്സുബേര് മറ്റൊരു കൊലക്കേസില്‍ പ്രതിയാണ്.
ഹൈദരാബാദില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുടെ പേരില്‍ ബഹളം ഉണ്ടാക്കുന്നവര്‍ ഈ വാര്‍ത്ത കണ്ട മട്ടില്ല. മാധ്യമങ്ങളും ഈ വാര്‍ത്ത കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: