ചേര്‍ത്തല: സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. ദേശീയ പാതയും ഇട റോഡുകളും കേന്ദ്രീകരിച്ച് സാധാരണ വില്പനക്കാരെ ലക്ഷ്യമിടുന്ന സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ആയിരംരൂപ വരെ സമ്മാനമുള്ള പലസീരീസിലുള്ള ടിക്കറ്റുകളുടെ നമ്പറാണ് തിരുത്തി കബളിപ്പിക്കുന്നത്. നമ്പരുകള്‍ വെട്ടി ഒട്ടിച്ചാണ് കബിളിപ്പിക്കല്‍. സമ്മാനം ഉണ്ടോ എന്ന വ്യാജേനയെത്തിയാണ് ഇവര്‍ പണം തട്ടുന്നത്. 2,000 4,000 സമ്മാനമാകുമ്പോള്‍ കുറച്ചു ടിക്കറ്റും ബാക്കി പണവും നല്‍കിയാണ് വില്പനക്കാര് ഇടപെടുന്നത്. സമ്മാനം വാങ്ങാന്‍ ലോട്ടറി ഓഫീസിലും, ഏജന്‍സികളുടെ പക്കലും ടിക്കറ്റ് എത്തിക്കുമ്പോള്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
ബൈക്കിലെത്തിയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്. ചേര്‍ത്തല താലൂക്കില്‍ മാത്രം ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മായിത്തറ കരുവക്കേലില് വെളി ശശിയുടെ പക്കല്‍ നിന്നും നാലു ടിക്കറ്റുകല്‍ തിരുത്തി നല്കി 4,000 രൂപാ തട്ടി. 11-ാം മൈലിനു സമീപം ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവരാണ് ടിക്കറ്റു നല്കി കബിളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: