കൊച്ചി: കെ. ബാബു അഴിമതിയുടെ കാര്യത്തില്‍ സൃഷ്ടിച്ചത് അതിവേഗം ബഹുദൂരം. മന്ത്രിയായി അഞ്ചുവര്‍ഷത്തിനുള്ളില്‍ കോടികളുടെ സ്വത്താണ് ബാബു സമ്പാദിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ ബിനാമി പേരിലും അല്ലാതെയും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം തുണയേകിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഡിസിസി ജനറല്‍ സെക്രട്ടറി മാത്രമായിരുന്ന ബാബുവിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടി മാത്രമാണ്. മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ വലംകൈയായിട്ടാണ് ബാബു അറിയപ്പെടുന്നത്. സോളാര്‍ തട്ടിപ്പ് കേസ് ഒതുക്കാനും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തുന്നതിനും ഏറെ വിയര്‍പ്പൊഴുക്കിയ ആളാണ് ബാബു.
ബാര്‍ അഴിമതിയുടെ തുടക്കം ടൂസ്റ്റാറില് നിന്നാണ്. ബാറുകള്‍ ടൂ സ്റ്റാര്‍ ആക്കിയില്ലെങ്കില്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കില്ലെന്ന് പറഞ്ഞായിരുന്നു അഴിമതിക്ക് ആദ്യം കളമൊരുക്കിയത്. പിന്നീട് ത്രീസ്റ്റാര്‍ വേണമെന്ന നിലപാട് സ്വീകരിച്ചു. ബാറിന്റെ പേരില്‍ നടന്ന കോടികളുടെ അഴിമതി ഉമ്മന്‍ചാണ്ടിയുടെയും അറിവോടെയാണ്. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ച് പടിയിറങ്ങുമ്പോഴും മുഖ്യമന്ത്രിക്കെതിരെ ഒരക്ഷരംപോലും ഉരിയാടാതെ ആത്മബലി. ശേഷം അഭിനയിക്കുകയായിരുന്നു ബാബു.
തോല്‍വി അറിയാത്ത ബാബു 91 ല്‍ സിഐടിയു നേതാവ് എം.എം. ലോറന്‍സിനെ തോല്‍പ്പിച്ചാണ് തൃപ്പൂണിത്തുറയില്‍നിന്നും ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. ഭീഷണിയും ഗുണ്ടായിസവും പ്രവര്ത്തനശൈലിയായി സ്വീകരിച്ചാണ് ബാബു വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറിയത്. ജോസ് തെറ്റയില്‍ എംഎല്‍എയെ പെണ്‍വിഷയത്തില്‍ കുടിയിറക്കിയതിന് പിന്നിലും ബാബുവിന്റെ കരങ്ങളാണെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. അഴിമതിയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ബാബുവിന്റെ രാഷ്ട്രീയഭാവി ഇരുളടഞ്ഞതല്ലാതാക്കാന് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ മെയ്വഴക്കം തുണയാകുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: