തൊടുപുഴ: നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഇവയെല്ലാം കാറ്റില്‍ പറത്തി നഗരത്തില്‍ ബോര്‍ഡുകള്‍ നിറയുകയാണ്. തൊടുപുഴയിലെ തിരക്കേറിയ തൊടുപുഴ പഴയപാലം, ഗാന്ധിസ്ക്വയര്‍, മിനി സിവില്‍ സ്റ്റേഷനു സമീപം, മാര്‍ക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ടെലിഫോണ്‍ ജംഗഷന്, മങ്ങാട്ടുകവല, പഴയ കെഎസ്ആര്‍ടിസി ജംഗഷന് തുടങ്ങിയ ഇടങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നത്. പാലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയ ഉടന്‍ അടുത്ത രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ പരിപിടയുടെബോര്ഡുകള് സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചാണ് നഗരത്തിലെ ബോര്‍ഡുകളെല്ലാം സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി സ്ക്വയറിന് സമീപമാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യബോര്‍ഡുകള്‍ തടസ്സമായുള്ളത്. സിഗ്നല്‍ ബോര്‍ഡുകള്‍ മറച്ചും കെ എസ് ഇ ബി പോസ്റ്റുകളിലും സ്ഥാപിക്കുന്ന ബോര്‍ഡുകളും നീക്കം ചെയ്യാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ വഴി തടസ്സം സൃഷ്ടിച്ച് സ്ഥാപിച്ചിട്ടും നടപടി എടുക്കാത്തത് നഗരസഭ നിഷേധാത്മക നിലപാടാണെന്ന് വാഹനയാത്രക്കാരും വഴിയാത്രക്കാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: