സംസ്ഥാന ഭരണത്തില്‍ നിറഞ്ഞു നില്ക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിന്റെ രാജിയോടു കൂടി വീണ്ടും പുറത്തു വരുന്നത്. കോടതികളുടെ ഇടപെടലുകള്‍ മൂലം ഗത്യന്തരമില്ലാതെ കെ ബാബു രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. നടപടികളില്‍ വീഴ്ച വരുത്തി, കോടതി നിര്‍ദ്ദേശിച്ചിട്ടു പോലും വിജിലന്‍സ് വകുപ്പ് അത് ചെവികൊണ്ടില്ല. വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കോടതി വിമര്ശിച്ചതോടു കൂടി ധാര്‍മ്മികമായി ആ ചുമതലയില്‍ ഇരിക്കാന്‍ ഉമ്മന്‍ ചാണ്ടി അര്‍ഹനല്ല. വളരെ ഗൗരവമേറിയ പരാമര്‍ശങ്ങളാണ് കോടതി വിജിലന്‍സ് വകുപ്പിനെതിരെ നടത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: