കണ്ണൂര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മൂന്നു വര്‍ഷത്തെ വിശിഷ്ട സേവനത്തിനുശേഷം കണ്ണൂരില്‍ ഇന്നുരാവിലെ പ്രതേ്യക ട്രെയിനില്‍ തിരിച്ചെത്തിയ 122ാം ഇന്‍ഫന്‍ട്രി ബറ്റാലിയന് പ്രാദേശിക സേനക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടം, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍, എക്സ് ടെറിയേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയിവെ സ്റ്റേഷനില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി.
കമാന്റിങ്ങ് ഓഫീസര്‍ കേണല്‍ ഹര്‍മന്‍ജിത് സിംഗ് (സേനാമെഡല്‍), ലഫ്റ്റനന്റ് കേണല്‍ ബബിന്കുമാര്, കേപ്റ്റന് വിനയ്കുമാര്‍, സുബേദാര്‍ മേജര്‍ രാമചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന പ്രാദേശിക സേനാംഗങ്ങളെ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഐ എ.എസ്, എ ഡി എം മുഹമ്മദ് അസ്ലം, മേയര്‍ ഇ.പി. ലത, സ്റ്റേഷന് കമാന്റര്‍ കേണല്‍ യുദ്ധ്വീര്സിംഗ് മറ്റ് ഓഫീസര്‍മാര്‍, എക്സ് ടെറിയേഴ്സ് അസോസിയേഷന് പ്രസിഡണ്ട് കെ. കരുണാകരന്, സെക്രട്ടറി രാധാകൃഷ്ണന്.ഇ.കെ., കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡണ്ട് സി. ജയചന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വികരിച്ചു.
ഈ യൂണിറ്റ് 1991 മുതല്‍ ഇടവിട്ടുള്ള കാലയളവില്‍ അതിര്‍ത്തി സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2012 ല്‍ ജമ്മുകാശ്മീരിലേക്കു പോയ യൂണിറ്റില്‍ 2 കമ്പനി മാത്രമാണ് ഇപ്പോള്‍ തിരിച്ചെത്തിയിട്ടുള്ളത്. 4 കമ്പനികള്‍ ഇപ്പോഴും ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വിവിധയിടങ്ങളിലായി ഡ്യൂട്ടിയില്ത്തന്നെയാണുള്ളത്
ജമ്മുകാശ്മീരില്‍ നടത്തിയ വിശിഷ്ട സേവനത്തിന് ഈ യൂണിറ്റ് ഉന്നത സൈനിക അധികാരികളില്‍ നിന്ന് നിരവധി പ്രശംസകള്‍ നേടിയിട്ടുണ്ട് രാജ്യസേവനത്തില്‍ മാത്രമല്ല, സൈനികരുടെ കായിക മത്സരങ്ങളിലും വിവിധങ്ങളായ സാമൂഹ്യസേവനരംഗങ്ങളിലും കണ്ണൂര്‍ ടെറിയേഴ്സ് മുന്‍പന്തിയിലാണ്.
ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ വിശിഷ്ട അംഗമായിട്ടുള്ള കണ്ണൂര്‍ 122ാം ഇന്‍ഫന്‍ട്രി ബറ്റാലിയന് (മദ്രാസ്) പ്രാദേശിക സേന യുവാക്കളെ സൈനികസേവനത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുകയും, കേരള ഗവണ്മെണ്ടിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: