മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റ് ജീവനക്കാരുടെ ശമ്പള വര്‍ധന കുടിശ്ശിക നല്‍കുന്നതിനും, കരാര്‍ തൊഴിലാളി വേതന വര്‍ധനവിനും തീരുമാനമായതായി തുറമുഖ ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി അറിയിച്ചു. തുറമുഖ തൊഴിലാളികളുടെ നാല് വര്‍ഷമായുള്ള ആവശ്യമാണ് തുറമുഖ ട്രസ്റ്റിന്റെ അംഗീകരമായിരിക്കുന്നത്.
തുഖമുഖത്തിന്റെ സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പരിഗണന ലഭിക്കാതെ വന്നതോടെയാണ് വര്‍ധിപ്പിച്ച ശമ്പളം നല്‍കാതെ തുറമുഖ ട്രസ്റ്റ് കുടിശ്ശിക വരുത്തിയത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ കുടിശ്ശിക നല്‍കുമെന്ന് പറഞ്ഞിരുന്നു. 2012 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെയുള്ള 21 മാസ ശമ്പളങ്കുടിശ്ശികയാണ് നല്‍കുന്നത്. 30 കോടി രൂപയാണ് ഇതിനായി വേണ്ടിവരുക.
ക്ലാസ്സ് മൂന്ന്, നാല് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഫെബ്രുവരി 5ന് ശമ്പള കുടിശ്ശിക വിതരണം ചെയ്യും. തുറമുഖത്തെ കരാര്‍ തൊഴിലാളികളുടെ ശമ്പള വര്‍ദ്ധന ഫെബ്രുവരി മുതല്‍ നടപ്പിലാക്കുമെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. വര്‍ദ്ധന വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: