വാഴൂര്‍: മലിനജലം തോട്ടിലേക്ക് ഒഴുക്കിയെന്ന പരാതിയില്‍ അപര്യാപ്തതകള്‍ പരിഹരിക്കും വരെ ഫാക്ടറി അടച്ചിടുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
ഫാക്ടറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജനുവരി 12ന് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പതിമൂന്നാം തീയതി സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഉടമയോട് സ്ഥലത്ത് ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അന്ന് അവര്‍ എത്തുകയുണ്ടായില്ല. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കി ഓഫീസില്‍ അറിയിക്കണമെന്നും തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും പരിശോധന നടത്തി അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കാവു എന്ന് ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: