വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ ശക്തിയേറിയ ശീതക്കാറ്റുമാണ് ജനജീവിതം ഭീഷണിയിലാക്കിയിരിക്കുന്നത്. ഇതിനകം തന്നെ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 15 പേര് മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര് മരിച്ചത്.
രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ 100 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തിലും പരിസര പ്രദേശങ്ങളിലും രണ്ട്് അടിയിലേറെ മഞ്ഞു വീഴ്ചയുണ്ടായി. മഞ്ഞ് വീഴ്ച മൂലം റെയില്‍ വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7000 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍, ബാള്‍ട്ടിമോര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ രണ്ടുലക്ഷത്തോളം ആളുകള്‍ വലഞ്ഞു.ടെന്നസി, നോര്‍ത്ത് കരോലിന, കെന്റകി തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.അമേരിക്കയുടെ കിഴക്കന്‍ തീരത്തു ആഞ്ഞടിച്ച ജോനാസ് ഹിമക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് അറ്റ്ലാന്റിക് തീരത്തേക്കു കുതിക്കുകയാണ്.
ന്യൂയോര്‍ക്കിലെ എല്ലാ റോഡുകളും അടച്ചു. മാന്‍ഹാട്ടനില്‍ സബ്വെ ട്രെയിനുകളും ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വാഷിങ്ടണിലും മെട്രോ, ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ശനിയാഴ്ച തന്നെ ഏഴിഞ്ച് കനത്തില്‍ ഇവിടെ മഞ്ഞ് വീണുകഴിഞ്ഞു. അര്‍ക്കന്‍സാസ്, ടെന്നിസി, നോര്‍ത്ത് കരോലിന, കെന്റകി തുടങ്ങിയ മേഖലകള്‍ പൂര്‍ണമായി മഞ്ഞിനടിയിലാണ്. വാഷിങ്ടണില്‍ ചരിത്രത്തിലാദ്യമായാണ് ഇത്രയും രൂക്ഷമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: