കൊല്ലം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് ചുട്ടെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. തെന്മല ഒറ്റക്കല്‍ മുറിയില്‍ ചാരത്ത് പുത്തന്‍വീട്ടില്‍ രഞ്ജിത്തിനെ(23)യാണ് ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവും പിഴതുകയായ 50,000 രൂപ മരണപ്പെട്ടുപോയ ദീപയുടെ മാതാവിന് കൊടുക്കാനും വിധിച്ചത്. മൂന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജില്ലാ ജഡ്ജ് കെ.എസ്.ശരത്ചന്ദ്രനാണ് വിധി പറഞ്ഞത്.
2011 മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. രഞ്ജിത്തും ദീപയും പ്രേമിച്ച് വിവാഹം കഴിയ്ക്കുകയും ഒന്നിച്ചുതാമസിച്ചുവരവെ പ്രതിയില്‍ നിന്നും ഗര്‍ഭിണിയായ ദീപ പുനലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. തിരിച്ച് പ്രതിയും ഭാര്യയും കുഞ്ഞും കൂടി വാടക വീട്ടില്‍ വന്നതിന് പിറ്റേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് രഞ്ജിത്തിന് മറ്റേതൊ പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടുന്നതിനെപ്പറ്റി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കുഞ്ഞിന്റെ പിതൃത്വത്തെചൊല്ലിയും വഴക്കിടുകയും തുടര്‍ന്ന് അവശനിലയിലയാക്കിയ ഭാര്യയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ മുറിയിലേക്ക് വലിച്ചിടുകയും തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിക്കുകയുമാണ് ചെയ്തത്. കത്തിയ്ക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ ഭാര്യയുടെ അമ്മയുടെ പേരിലുള്ള റേഷന്‍കാര്‍ഡില്‍ നിന്നും അടുപ്പ് കത്തിക്കാനാണെന്നും പറഞ്ഞ് പ്രതി വാങ്ങിവച്ചതാണ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എം.റംലത്ത് കോടതിയില്‍ ഹാജരായി. കേസ് രജിസ്റ്റര്‍ ചെയ്തത് തെന്മല എസ്ഐ കെ.എസ്.ഗോപകുമാറും, കേസ് അന്വേഷണം നടത്തിയത് അന്നത്തെ കുളത്തൂപ്പുഴ സിഐ എം.എസ് സന്തോഷും കോടതിയില്‍ ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത് കുളത്തൂപ്പുഴ സിഐ എം.അനില്‍കുമാറുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: