കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. ഹോം സ്റ്റേയില്‍ താമസിക്കാനെത്തിയ തണ്ണീര്‍മുക്കം സ്വദേശിയായ യുവതിയെ യുവാക്കള്‍ കൂട്ടബലാല്സംഗത്തനിരയാക്കുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി സ്റ്റേഷനിലെ പോലീസുകാരന്റെ മകനും പ്രതികളില്‍ ഉള്‍പ്പെടുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ് .ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി.
യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു പീഡനം. യുവതിയുടെ കൂടെ ഉണ്ടായിരുന്ന ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനെ പ്രതികള്‍ മുറിയ്ക്കുള്ളില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷമാണ് ബലാത്സംഗം നടന്നത്. നിരവധി പെണ്‍കുട്ടികളെ യുവാക്കള്‍ പീഡിപിച്ചതായി ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വ്യക്തമക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: