ന്യൂദല്‍ഹി: ഗാന്ധിജിയും വിനായക് ദാമോദര്‍ സവര്‍ക്കറും ഒരേ വേദിയില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. ഇരുവരും കടുത്ത വിയോജിപ്പിലായിരുന്നുവെന്നും ഗാന്ധിവധത്തില്‍ സവര്‍ക്കര്‍ക്കു മുഖ്യപങ്കുണ്ടായിരുന്നുവെന്നുമെല്ലാമുള്ള ആക്ഷേപങ്ങള്‍ ഇപ്പോഴും ചിലര്‍ ഉയര്‍ത്തുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍.
ദസ്റാ ആഘോഷക്കാലത്ത്, 1909 ഒക്ടോബര്‍ 24-ന് ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. അവിടത്തെ ഭാരതീയ സമൂഹം സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ രാഷ്ട്രീയം പറയരുതെന്ന വ്യവസ്ഥയോടെ ഗാന്ധിജി പങ്കെടുത്തു. അക്കാലത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന സവര്‍ക്കറും ക്ഷണിക്കപ്പെട്ടു.
വ്യവസ്ഥകള്‍ മറന്ന് ഗാന്ധിജിതന്റെ രാഷ്ട്രീയ വീക്ഷണം പറഞ്ഞു. പറയാതെ പറഞ്ഞുവെന്നാണ് പറയേണ്ടത്, രാമരാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഗാന്ധിജി പറഞ്ഞത്. സവര്‍ക്കറാകട്ടെ ദുര്‍ഗ്ഗയെന്ന സങ്കല്‍പ്പവും ആശയവും പങ്കുവെച്ചു. ദുഷ്ടതയെ ഇല്ലാതാക്കണമെന്നും പറഞ്ഞു. ഹിന്ദുക്കളാണ് ഹിന്ദുസ്ഥാനിന്റെ ഹൃദയം. എന്നാല്‍ മുസ്ലിം, പാഴ്സി, ജൂതര്‍ തുടങ്ങിയ ഇതര വിഭാഗങ്ങളും ചേര്‍ന്നുണ്ടാക്കുന്ന മഴവില്‍ സൗന്ദര്യം കൂടുതല്‍ ആകര്‍ഷകമാകുമെന്ന് സവര്‍ക്കര്‍ തന്റെ അഭിപ്രായം പറയുകയും ചെയ്തു. ഗാന്ധിജി: ആന്‍ ഇലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന പുസ്തകത്തില്‍ പ്രമോദ് കപൂറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: