വാഷിങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന് അമേരിക്കയുടെ കനത്ത താക്കീത്. പാക്മണ്ണിലെ ഭീകര ശൃംഖലയെ നിരോധിച്ച്, തകര്‍ത്ത് നശിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിയും അതുചെയ്യുകതന്നെവേണം, പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശിച്ചു.
പത്താന്‍കോട് വ്യോമതാവളത്തിലെ ആക്രമണത്തെ പൊറുക്കാനാവാത്ത ഭീകര പ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച ഒബാമ ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച തുടര്‍നടപടിയെ പ്രത്യേകം അഭിനന്ദിച്ചു. മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സംസാരിച്ചതും ചര്‍ച്ച തുടരുന്നതും നല്ലകാര്യമാണ്, പിടിഐയോട് ഒബാമ പറഞ്ഞു.
ഭാരതവും അമേരിക്കയും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ ഇതിന് ഏറെ സഹായിച്ചു. പത്താന്‍കോട് ആക്രമണത്തെ അപലപിക്കുന്നതില്‍ ഞങ്ങള്‍ ഭാരതത്തോടൊപ്പമാണ്. വലിയ നാശനഷ്ടവും ജീവാപായവും ഉണ്ടാകാതെ പ്രതിരോധിച്ചതിന് അവരെ അഭിനന്ദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഭീകരതയെ പ്രതിരോധിക്കാന്‍ ഭാരത-അമേരിക്കന്‍ ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
പാക്കിസ്ഥാന് ചിലതൊക്കെ ചെയ്യുന്നു, പക്ഷേ ഭീകര പ്രവര്‍ത്തനങ്ങള്‍ കൂടുന്നു. ഭീകരതയെ നിരോധിച്ച്, തകര്‍ത്ത്, ഇല്ലാതാക്കുന്നതിന് ആ രാജ്യത്തിന് ഇത് മികച്ച അവസരമാണ്. പാക്കിസ്ഥാന്മേഖലയില് ഭീകരയ്ക്ക് ഒരുതരം സംരക്ഷണവും അവസരവും ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യേണ്ടത്.
അമേരിക്കയ്ക്ക് ഭാരതത്തിന്റെ മികച്ച ചങ്ങാതിയായി തുടരാനാകുമെന്നാണ് എന്റെ വിശ്വാസം. ലോകത്തെ വലിയ ജനാധിപത്യ രാജ്യവുമായി മികച ബന്ധമായിരുന്നുവെന്ന് പില്ക്കാല തലമുറയ്ക്ക് തിരിച്ചറിയാന്‍ അവസരമുണ്ടാകും. അതിന് എന്റെ ഔദ്യോഗിക കാലത്തിന്റെ അവസാന വേളയില്‍ ഞാന്‍ ഏറെ പരിശ്രമിക്കുകയാണ്, ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: