നിര്‍ത്താതെ പോയ കാര്‍ പോലീസ് പിടിച്ചെടുത്തു
കാഞ്ഞാര്‍: അറക്കുളം പന്ത്രണ്ടാം മൈലില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.15 നാണ് അപകടം. മൂലമറ്റം മൂന്നിങ്കവയല്‍ നടൂപറമ്പില്‍ ജോയിയുടെ ഭാര്യ ലിസ്സി (49) മകള്‍ ജ്യോതി (17)എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ലിസ്സിയുടെ കൈയ്യും കാലും ഒടിഞ്ഞു ജ്യോതിയുടെ കണ്ണിനും തലയ്ക്കുമാണ് പരിക്ക്. ജ്യോതി അറക്കുളം സെന്റ് ജോസഫ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ അറക്കുളം പുത്തന്‍പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം നടന്നു പോകുകയായിരുന്ന ലിസ്സിയേയും ജ്യോതിയേയും ഇടിച്ചിടുകയായിരുന്നു. ഇടിച്ചകാര്‍ നിര്‍ത്താതെ അതിവേഗം പാഞ്ഞു. കാഞ്ഞാര്‍ സ്റ്റേഷനില്‍ വിവരമറിഞ്ഞപ്പോഴേക്കും ഇടിച്ചകാര്‍ കാഞ്ഞാര്‍ കടന്നു പോയി. കാഞ്ഞാറില്‍ നിന്നും മുട്ടം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് മുട്ടത്ത് വെച്ച് കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന മേലുകാവ് കാഞ്ഞിരത്തിങ്കല്‍ പ്രതീഷ് ജോസഫിനെ പോലീസ് കസ്റ്റയിലെടുത്തു. പതീഷ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഇദ്ദേഹം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പരിക്കേറ്റവരെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: