തൊടുപുഴ: മൂലമറ്റം, ഈരാറ്റുപേട്ട ഭാഗത്തു നിന്നും തൊടുപുഴയ്ക്കെത്തുന്ന യാത്രക്കാരെ പ്രൈവറ് ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നു എന്ന പരാതിക്ക് പരിഹാരമായില്ല. കോതായി കുന്ന് ബൈപ്പാസ് വഴി സ്റ്റാന്‍ഡിലെത്തുന്ന ബസ്സുകള്‍ യാത്രക്കാരെ ടൗണിലേക്ക് കൊണ്ടുവിടുവാന്‍ തയ്യാറാകുന്നില്ല. രാവിലെ 10 മണി വരെ ചില സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ ടൗണിലെത്തിക്കും.10 മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓട്ടേയിലോ മറ്റ് ബസ്സുകളിലോ കയറി വേണം ടൗണിലെത്താന്‍. ഇത് അധിക പണചെലവിന് കാരണമാകുന്നു. കെ എസ് ആര് ടി സി ഓര്‍ഡിനറി ബസ്സുകളും യാത്രക്കാരെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയാണ്. അധികാരികള്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ല. കോതായി കുന്ന് ബൈപ്പാസ് വഴിയല്ലാതെ ബസ്സുകള്‍ സ്റ്റാന്ഡിലെത്തുവാന് നടപടി സ്വീകരിച്ചാല്‍ മാത്രമേ ഈ പരാതിക്ക് ശ്വാശ്വത പരിഹാരം കാണുവാന്‍ കഴിയൂ. മൂലമറ്റം ഈരാറ്റുപേട്ട ഭാഗത്തു നിന്നുമുള്ള ബസ്സുകള്‍ മാത്രമാണ് ടൗണിലൂടെ എത്താതെ സ്റ്റാന്ഡിലെത്തുന്നുള്ളൂ. ഈ ഭാഗത്തു നിന്നുമുള്ള ബസ്സുകള്‍ ടൗണിലൂടെ എത്തി സ്റ്റാന്‍ഡില്‍ കയറും വിധം റൂട്ട് പുനര്‍ ക്രമീകരിച്ചാല്‍ മാത്രമേ യാത്രക്കാരുടെ പരാതിക്ക് പരിഹാരം കാണുവാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: