കാസര്‍കോട്: സിനിമയും സീരിയല്‍ തുടങ്ങിയവ സ്ത്രീയുടെ ശരീരസൗന്ദര്യങ്ങളെ വിറ്റ് കാശാക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ പറഞ്ഞു. ക്ഷേത്ര സംരക്ഷണസമിതി സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഫ്രൊഫ.വി.ടി. രമ നയിക്കുന്ന സത്രീ സ്വാഭിമാന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിന്‍ഹ. സ്ത്രീ ഇന്ന് വില്ക്കാന് മാത്രമുള്ളവളായി മാറിയിരിക്കുന്നു. ലക്ഷ്യം, ബുദ്ധിശക്തി തുടങ്ങിയവകൊണ്ടാണ് സ്ത്രീക്ക് സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നത്.
ഇന്ന് എല്ലാവരിലും പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.
സ്ത്രീക്ക് മാത്രം കഴിയുന്ന മഹത്തരമായ കാര്യമാണ് അമ്മയാകുകയെന്നത്. കുട്ടികള്‍ക്ക് ജന്മംനല്കുന്നതും അവരെ വളര്‍ത്തി വലുതാക്കുന്നതും എല്ലാം സ്ത്രീകളാണ്. അപ്പോള്‍ ചോദ്യമുയരുന്നു സ്ത്രീയാണോ കൂടുതല്‍ ജോലി ചെയ്യുന്നതെന്ന്. സ്ത്രീയുടെ വേദനകള്‍ പുരുഷനും മനസ്സിലാക്കി പങ്കിട്ടെടുക്കുന്നുണ്ട്. സ്ത്രീയുടെകൂടെ പുരുഷനും വീട്ടുജോലികള്‍ നിര്‍വ്വഹിക്കുന്നു. കുടുംബഭദ്രത ഊട്ടിവളര്‍ത്തിയെടുക്കാന്‍ സ്ത്രീക്ക് കഴിയുന്നു. പ്രകൃതിശക്തികളെ നാം ആരാധിക്കുന്നു പൂജിക്കുന്നു. മാനവ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ സംരക്ഷിക്കാന്‍ ഏതെല്ലാം പ്രകൃതി ശക്തികള്‍ സഹായിക്കുന്നുണ്ടോ അവയെ എല്ലാം പൂജിക്കുന്നു. എല്ലാ മമതയുടെയും ഉറവിടമാണ് സ്ത്രീ. സ്ത്രീയും ആരാധിക്കപ്പെടുന്നു. അതിനാല്‍ സ്ത്രീ അതുല്യമാണ്.
നിങ്ങള്‍ക്ക് മാത്രമായി ദൈവം കനിഞ്ഞ് നല്കിയ മാതൃത്വമെന്ന ഭാവത്തെ മറക്കരുത്. കരയുന്ന ഓരോ കുഞ്ഞിന്റെ കരച്ചിലും മാറ്റുന്നതോടെ സ്ത്രീക്ക് ഈശ്വര സാക്ഷാത്കാരം ലഭിക്കുന്നു. സ്ത്രീകള്‍ ഒരുപാട് കഷ്ടപ്പെടുന്നുവെന്നാണ് പലരും പറയുന്നത്. സാക്ഷാത്കാരത്തിലൂടെ ഏറ്റവും ആനന്ദം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണ്, മൃദുല സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: