പള്ളുരുത്തി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായവരില്‍ ഒന്നാം പ്രതിയായ ഫോര്‍ട്ട് കൊച്ചി പട്ടാളം സ്വദേശി അല്‍ത്താഫ് മറ്റൊരു പീഡന കേസിലും പ്രതിയാണെന്ന് കണ്ടെത്തി. അല്‍ത്താഫ് സ്നേഹിക്കുന്ന പള്ളുരുത്തി സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ഇതേ ഹോസ്റ്റേയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ഫോര്‍ട്ട്കൊച്ചി പോലീസ് ഇയാള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
പ്രതികളില്‍ ഒരാള്‍ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അബ്ബാസിന്റെ മകനാണ്. ഇയാളെ ഇവിടെ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ട്.
അല്‍ത്താഫും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായാണ് കേസ്. ഗുഡ്ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്നേഹം നടിച്ച് പെണ്‍കുട്ടിയെ ഹോംസ്റ്റേയിലെത്തിച്ച ശേഷം അല്‍ത്താഫ് പീഡിപ്പിക്കുന്ന സമയത്ത് മുറിയിലെ ടോയ്ലറ്റില് ഒളിച്ചിരുന്ന മറ്റ് രണ്ട് പേര് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ആദ്യത്തെ കേസില്‍ പിടിയിലായ അല്‍ത്താഫിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.
ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ഹോംസ്റ്റേയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഫോര്‍ട്ടു കൊച്ചി നസ്രത്ത് കനാല്‍ റോഡില്‍ ക്ലിപ്റ്റണ്‍ ഡിക്കോത്ത (18)യാണ് പോലീസിന്റെ പിടിയിലായത്. നേരത്തെ അല്ത്താറിന് പുറമേ അപ്പു, ഇജാസ്, സാജു, ഹോംസ്റ്റേയിലെ ജീവനക്കാരന് ക്രിസ്റ്റി എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: