കൊച്ചി: കൊച്ചിനഗരം ഗുണ്ടകളുടെയും അനാശാസ്യക്കാരുടെയും പിടിയില്‍. പോലീസ് നിഷ്ക്രിയമാകുന്നു. ഹോം സ്റ്റേകള്‍ കേന്ദ്രകരിച്ചും ഫഌറ്റുകള്‍ കേന്ദ്രകരിച്ചും നടക്കുന്ന അനാശാസ്യത്തിന് പുറമേ നഗരത്തില്‍ പിടിച്ചു പറിയും ഗുണ്ടാ വിളയാട്ടവും പെരുകുകയാണ്. പല കേസുകളിലും പോലീസ് തന്നെ പ്രതി പട്ടികയിലായിട്ടും കര്‍ശന നടപടിയെടുക്കുന്നതില്‍ പോലീസ് ഗുരുതരമായ വീഴച്ചയാണ് വരുന്നത്തുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്റ്റേയിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തിലാണ് കൊച്ചി നഗരത്തില്‍ നടക്കുന്ന പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഹോംസ്റ്റേകളില്‍ പെണ്‍ക്കുട്ടികളെ എത്തിച്ച് പീഡിപ്പിക്കുയും അത് മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന വന്‍ സംഘങ്ങളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ബ്ലാക്ക്മെയില്‍ ചെയ്ത് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിലായിരുന്നു ഫോര്‍ട്ട്കൊച്ചിയില്‍ അറസ്റ്റ് നടന്നത്.
രണ്ടരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം ഫോര്‍ട്ട്കൊച്ചിയിലെത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്.
പ്രതികളില്‍നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ പോലീസുക്കാരനായ അന്‍സാരിയെ ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മറൈന്‍ ഡ്രൈവില്‍ സംസാരിച്ച് കൊണ്ടിരുന്ന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി രണ്ടായിരം രൂപ തട്ടിയെടുത്തിരുന്നു. ഇതില്‍ പോലീസിനെതിരെ കര്‍ശന നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയും പിടിമുറുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇത്തരം മാഫിയ പ്രവര്‍ത്തിക്കുന്നത്. വിവിധകേസുകളിലായി പിടിക്കുന്നതില്‍ ഭൂരിഭാഗം പേരും ഇരുപത് വയസിന് താഴെ പ്രായമുള്ളവരാണ്.
ഫോര്‍ട്ട് കൊച്ചി സംഭവത്തില്‍ പിടിയിലാകാനുള്ളവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ ഉന്നത് ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: