കോതമംഗലം: ആയിരൂര്‍ പാടത്ത് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ബോബെറിഞ്ഞ് ഭീതി പരത്തി ആക്രമണം നടത്തിയ സംഭവത്തില്‍ നാല് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂര്‍ നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പില്‍ അമല്‍ (22), വേങ്ങൂര്‍ അരുവ പാറ മാലി കുടി ബേസില്‍ (19), വേങ്ങൂര്‍ കണ്ണംച്ചേരിമുകള് കുറുപ്പാലില്‍ റോജി (19), ചേലക്കര അടക്കാത്തോട് കൊച്ചുപുരക്കല്‍ വില്‍സണ്‍ (24) എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി മുടക്കുഴ മറ്റപ്പാടന്‍ ലിയോ വര്‍ഗീസ് (19) നേരത്തെ കീഴടങ്ങിയിരുന്നു.
ജനുവരി ആറ് ബുധനാഴ്ച രാത്രി 11.30 ഓടെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ആയിരൂര്‍ പാടം പള്ളി കവലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബോബെറിയുകയായിരുന്നു.
കാറിന്റെ ചില്ല് തകരുകയും ചെയ്തു .സ്ഫോടനശബ്ദം കേട്ട് ആളുകള്‍ ഓടി കൂടിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു. ഈ സമയം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മണിയാട്ടുകുടി യഹിയയെയും പാറേകുടി അജാസിനെയും ആശുപത്രി കവലയ്ക്ക് സമീപത്ത് തടഞ്ഞു നിര്‍ത്തി വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടയില്‍ ആളുമാറിയെന്ന് മനസിലാക്കിയ ക്വട്ടേഷന്‍ സംഘം ഇവരെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യഹിയെയും മുഖത്തിന് പരിക്കേറ്റ അജാസിനെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കോട്ടപ്പടി പള്ളി, എം.എ കോളേജ് എന്നിവടങ്ങളില്‍ നടന്ന ഗാനമേളക്കിടയിലുണ്ടായ കശപിശയാണ് അക്രമത്തിലേക്ക് നയിച്ചത്. അമല്‍, ബേസില്‍ എന്നിവര്‍ക്കെതിരെ കുറുപ്പംപടി പോലിസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അമലിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനിരിക്കെയാണ് കോതമംഗലം പോലിസ് പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാജാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: