ന്യൂദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം മൂലം ഭരണം സ്തംഭിച്ച അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതിഭരണം. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിഭവന് വിജ്ഞാപനം ഇറങ്ങും. ഭരണഘടനാ മൂല്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് തീരുമാനം.
കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി നബാം ടുകിയോടും പാര്‍ട്ടിയോടും പിണങ്ങി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-ന് 21 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയോടു ചേര്‍ന്നു. 11 അംഗ ബിജെപി എംഎല്‍എമാരും റിബലുകളും യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റെബിയയെ ഇംപീച്ച് ചെയ്തു. അത് ചട്ട വിരുദ്ധമാണെന്ന് സ്പീക്കര്‍ വിധിച്ചു.
തുടര്‍ന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുഴപ്പമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭാ മന്ദിരം അധികൃതര്‍ പൂട്ടി. ഡെപ്യൂട്ടി സ്പീക്കര്‍ നോര്ബ് തോങ്ഡോകിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്പീക്കറെ വീണ്ടും ഇംപീച്ച് ചെയ്തു. അടുത്ത ദിവസം എതിര്‍കക്ഷികള്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിലെ വോട്ടുചെയ്തു പുറത്താക്കി, റിബല്‍ കോണ്‍ഗ്രസ് അംഗത്തെ സഭാനേതാവായി തെരഞ്ഞെടുത്തു. എന്നാല്‍ ഗുവാഹതി ഹൈക്കോടതി ഇടപെട്ട് നടപടി തടഞ്ഞുവെച്ചു.
പിന്നീട് 60 അംഗ സഭയിലെ 33 പേര് ചേര്‍ന്ന് കോണ്‍ഗ്രസുകാരനായ കാലിഖോ പൂളിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
ഇതിനിടെ മുഖ്യമന്ത്രി നബാം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടു. ഗവര്‍ണ്ണര്‍ ജ്യോതി പ്രസാദ് രാജഖോവയ്ക്കെതിരേയായിരുന്നു ആരോപണം. ഇതിന്റെ ഒടുവിലാണ് രാഷ്ട്രപതിഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുമെന്നും ചെറുക്കുമെന്നും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: