പന്തളം: മകരവിളക്കുമഹോത്സവം കഴിഞ്ഞു ശബരിമലയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് ഘോഷയാത്ര എത്തി ചേര്‍ന്നത്. നൂറുകണക്കിനു ഭക്തര്‍ ഘോഷയാത്ര ദര്‍ശിക്കാനെത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.ബാബു പട്ടിക പരിശോധിച്ച് കൊട്ടാരം അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം തിരുവാഭരണങ്ങള്‍ ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി.
ഉള്ളന്നൂര്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.ആര്.മനോജ്കുമാര്‍, കൈപ്പുഴ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പൃഥ്വിപാല്‍, കുളനട ദേവീ ക്ഷേത്ര ഭരണസമിതിയംഗങ്ങള്‍, അയ്യപ്പസേവാസമാജം, അയ്യപ്പസേവാസംഘം ഭാരവാഹികള്‍, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി, വലിയ കോയിക്കല്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ അഭിലാഷ്രാജ്, ശാന്താറാം, കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയെ സ്വീകരിച്ചു. ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പ്രഭാതഭക്ഷണ വിതരണവും നടന്നു.
ഇനി കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനും മാത്രമാണ് പന്തളത്ത് തിരുവാഭരണ ദര്‍ശനമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: