ന്യൂദല്‍ഹി:ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാ്ന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിന് ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി നഗരപ്രാന്തങ്ങളില്‍ പോലീസ് ബങ്കറുകള്‍ തീര്‍ത്തിട്ടുണ്ട്. വലിയ വാഹനങ്ങള്‍ക്ക് ദല്‍ഹിയില്‍ പ്രവേശനം വിലക്കി. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, മാളുകള്‍, തുടങ്ങി തെരക്കേറിയ സ്ഥലങ്ങളിലല്ലൊം ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൈന്യം ദ്രുത പ്രതികരണ സംഘത്തെയും നിയോഗിച്ചു. ഇന്ത്യാ ഗേറ്റ്, സെന്‍ട്രല്‍ ദല്‍ഹി എന്നിവടങ്ങളില്‍ അടക്കം രാജ്പഥിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള നാനൂറിലേറെ ബഹുനില കെട്ടിടങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
പലവയും അടച്ചുപൂട്ടിക്കഴിഞ്ഞു.ഇരുമ്പുപൈപ്പുകള്‍കൊണ്ട് ബാരിക്കേഡ് തീര്‍ക്കുന്നതിനു പകരം ഇക്കുറി ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ നിരത്തിയാണ് ബാരിക്കേഡ്. ബാരിക്കേഡ് തകര്‍ത്ത് ഭീകരര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമെങ്കില്‍ ബസ് ഇടിച്ചുതകര്‍ത്ത് മുന്നേറാന്‍ ആര്‍ക്കും സാധിക്കില്ല. ഇതിനുപുറമേ ആയിരത്തിലേറെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയാണ് തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
36 കേന്ദ്രങ്ങളില്‍ വയര്ലസുമായി സംയോജിപ്പിച്ചുള്ള മൈക്ക് സംവിധാനവും സ്ഥാപിച്ചു. എന്തെങ്കിലും സംഭവമുണ്ടായാല്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും മറ്റും നല്‍കാനാണിത്.
രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരക്കേറിയ സ്ഥലങ്ങളിലെല്ലാം ശക്തമായ തെരച്ചിലും പട്രോളിംഗും നടത്തുന്നുണ്ട്.ജമ്മുകശ്മീരിലും കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയത്. ജമ്മു പത്താന്‍കോട് ഹൈവേയില്‍ വന്‍ പോലീസ് സംഘങ്ങളാണ് സുരക്ഷയൊരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: