അമ്പലപ്പുഴ: സ്വകാര്യ ബസില്‍ വച്ച് മാതാപിതാക്കള്‍ മൂന്നു വയസുകാരനെ മറന്നു. കണ്ടക്ടറുടെ ഇടപെടലില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. ആലപ്പുവ കഞ്ഞിപ്പാടം റൂട്ടിലോടുന്ന ലക്ഷ്മി എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ നീര്‍ക്കുന്നം ചാണയില്‍ ഷെജിനാണ് കുട്ടിയെ മാതാപിതാക്കളുടെ കൈകളില്‍ തിരിച്ചേല്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ പറവൂരിലാണ് സംഭവം. ബസിലുണ്ടായിരുന്ന കുട്ടി മാതാപിതാക്കളെ കാണാനില്ലെന്ന് കണ്ടക്ടറോടു പറഞ്ഞു. ഉടനെ കണ്ടക്ടര്‍ കുട്ടിയോട് മാതാപിതാക്കളെക്കുറിച്ച് വിവരം തിരക്കി. ബസിലെ മറ്റുയാത്രക്കാര്‍ക്കും കുട്ടിയെ അറിയാന്‍ കഴിഞ്ഞില്ല. മാതാപിതാക്കളെ കാണാതെ വിഷമിച്ച കുട്ടിയെ ആലപ്പുഴയിലെത്തിച്ച് ഭക്ഷണവും മറ്റും നല്കി കണ്ടക്ടര്‍ ആശ്വസിപ്പിച്ചു. കുട്ടിയുടെ കയ്യിലിരുന്ന വിവാഹാശംസാപത്രികയില് നിന്നും കഞ്ഞിപ്പാടം ഗുരുകുലം ജങ്ഷനു സമീപമുള്ള വധൂവിന്റെ ബന്ധുവിനെ വിവരമറിയിച്ചു. ഷെജിന്റെ സുഹൃത്തായ ബന്ധു ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തി വിവരമറിയിച്ചു. വൈകിട്ട് പുന്നപ്ര കളത്തട്ട്്് ജങ്ഷനിലെത്തി കുട്ടിയ വാങ്ങി. ഈ സമയം വരെ കുട്ടി ബസില്‍ തന്നെയായിരുന്നു. ഗുരുകുലത്തെ വിവാഹശേഷം കുട്ടിയുമായി മാതാപിതാക്കള്‍ ഈ ബസില്‍ കയറുകയായിരുന്നു. കുട്ടിയുടെ മാതാവ് സഹോദരന്റെ വീട്ടില്‍ പോകാനായി പുന്നപ്ര കളത്തട്ട് ജങ്ഷനിലിറങ്ങി. പിതാവ് അല്പം കഴിഞ്ഞ് പറവൂര്‍ ജങ്ഷനിലുമിറങ്ങി.
മാതാവിനൊപ്പം കുട്ടിയിറങ്ങിയെന്ന ധാരണയിലാണ് പിതാവ് പറവൂരിലിറങ്ങിയത്. പിതാവിനൊപ്പം കുട്ടി പറവൂരില്‍ ഇറങ്ങുമെന്ന് കരുതി മാതാവ് പുന്നപ്രയിലും ഇറങ്ങിയതാണ് കുട്ടി ഒ്റ്റപ്പെടാന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: