മെല്‍ബണ്‍: രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, എട്ടാം സീഡ് ഡേവിഡ് ഫെറര്‍, 13-ാം സീഡ് മിലോസ് റാവോനിക്ക്, 23-ാം സീഡ് ഗെയ്ല് മോണ്‍ഫില്‍സ് എന്നിവര്‍ പുരുഷ സിംഗിള്‍സിലും വനിതാ വിഭാഗത്തില്‍ ഏഴാം സീഡ് ആഞ്ചലിക് കെര്‍ബര്‍, 14-ാം സീഡ് വിക്ടോറിയ അസാരങ്ക, ജോഹാന കോണ്ട, ഷാങ് ഷുയി എന്നിവരും ക്വാര്‍ട്ടറിലെത്തി.
ജര്‍മ്മന്‍ താരം ആഞ്ചലിക് കെര്‍ബര്‍ നാട്ടുകാരിയായ അനിക ബെക്കിനെ 6-4, 6-0 എന്ന സ്കോറിനും അസാരങ്ക 6-2, 6-4 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രിക്കോവയെയും ഇംഗ്ലീഷ് താരം ജോഹാന കോണ്ട 21-ാം സീഡ് റഷ്യന്‍ താരം ഏകത്റീന മകരോവയെ 4-6, 6-4, 8-6 എന്ന സ്കോറിനും ചൈനീസ് താരം ഷാങ് ഷുയി3-6, 6-3, 6-3 എന്ന ക്രമത്തില്‍ 15-ാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കെയ്സിനെയും തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് നീങ്ങിയത്.
പുരുഷ വിഭാഗത്തില്‍ ആന്‍ഡി മുറെ 6-4, 6-4, 7-6 (7-4) എന്ന സ്കോറിന് ആതിഥേയതാരം ബര്‍ണാഡ് ടോമിക്കിനെയും ഡേവിഡ് ഫെറര്‍ 10-ാം സീഡ് ജോണ്‍ ഇസ്നറെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് കുതിച്ചത്. നാലാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്കയെ അട്ടിമറിച്ചാണ് മിലോസ് റാവോനിക്ക് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-4, 6-3, 5-7, 4-6, 6-3 എന്ന സ്കോറുകള്‍ക്കായിരുന്നു റാവോനിക്കിന്റെ അട്ടിമറി വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: