കോട്ടയം: ആര്ഷഭാരതസംസ്കാരത്തിലധിഷ്ഠിതമായ ഗുരുകുലസമ്പ്രദായവും കൂട്ടുകുടുംബ വ്യവസ്ഥിതിയും നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ അധ:പതനത്തിന് ഇടയാക്കിയെന്ന് ഡോ.ജി. മാധവന് നായര്‍ പറഞ്ഞു.
അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാംസ്കാരിക സേവന വിഭാഗമായ സാരംഗിയുടേയും സേവയുടേയും രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍. മനുഷ്യന്റെ ആദര്‍ശവും ആശയവും നിലവിളക്കുപോലെ പ്രകാശപൂരിതമായിത്തീരട്ടെയെന്ന് യോഗത്തില്‍ സംസാരിച്ച വിവേകാനന്ദ വേദിക് ഫൗണ്ടേഷന് കൊടുങ്ങല്ലൂര്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മീകുമാരി പറഞ്ഞു. കലാപരമായ താല്പര്യം വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാകാതെ സംസ്കാരസമ്പന്നമായ സ്വഭാവരൂപീകരണത്തിന് ഉതകുന്ന കാര്യക്രമമായി തീരണമെന്ന് ജനം ടി.വി യുടെ ഡയറക്ടര്‍ ശ്രീ.വിശ്വരൂപനും അഭിപ്രായപ്പെട്ടു. പ്രഥമ അരവിന്ദ കീര്‍ത്തിമുദ്ര പ്രശസ്ത ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധന് ഡോ.ടി.കെ ജയകുമാറിന് ഡോ.ജി.മാധവന് നായര്‍ സമര്‍പ്പിച്ചു. സേവ നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും പ്രശസ്ത വയലിന് വിദ്വാനായ അയ്മനം പ്രദീപിനുള്ള 50000 രൂപയുടെ ചികിത്സാ സഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് സി.എന്‍.പുരുഷോത്തമന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.അജയകുമാര്‍ സ്വാഗതവും എസ്.അനിരുദ്ധന് ആമുഖവും ആര്.സുരേഷ്കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: