ന്യൂദല്‍ഹി:ദല്‍ഹിയില്‍ 67-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ആണ് മുഖ്യാതിഥി. എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ഇന്ത്യന്‍ ജനതക്ക് ആശ്ംസകള്‍ നേര്‍ന്നു.
Republic Day greetings to all my fellow Indians. सभी देशवासियों को गणतंत्र दिवस की शुभकामनाएं…जय हिन्द
റിപ്പബ്ലിക് ദിന പരേഡിനു രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന പരേഡാണ് രാജ്പഥില്‍ നടന്നത്. ചരിത്രത്തില്‍ ദല്‍ഹി പോലീസിലെ ബാന്‍ഡ് സംഘവും പരേഡില്‍ അണിനിരന്നു. ചരിത്രത്തിലാദ്യമായി വനിതാ സ്റ്റണ്ട് കണ്ടിജന്റ് പരിപാടി അവതരിപ്പിക്കും. ഇതുവരെ പുരുഷന്മാരായിരുന്നു സ്റ്റണ്ട് അവതരിപ്പിച്ചിരുന്നത്. ഇത്തവണ വിമന്‍ ഡേര്‍ഡെവിള്‍സ് സിആര്‍പിഎഫ് എന്ന കണ്ടിജന്റില്‍ 120 സൈനികരുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ 115 മിനിറ്റായിരുന്നു പരേഡ്. ഇത്തവണ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി 90 മിനിറ്റായി കുറിച്ചു. 26 വര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ ശ്വാനസേന ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ പരേഡ് ചെയ്യുന്നു. സൈന്യത്തിന്റെ 1,200ല്‍ അധികം വരുന്ന ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 36 ശ്വാന വീരന്മാരാണ് മാര്‍ച്ച്പാസ്റ്റ് നടത്തുന്നത്.
ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിനപരേഡില്‍ ഒരു വിദേശ സൈന്യം മാര്‍ച്ച് ചെയ്യുന്നു. ഫ്രഞ്ച് സൈന്യത്തിലെ ഒരു വിഭാഗമാണ് ഇത്തവണ പരേഡ് ചെയ്യുന്നത്. റഐഎസ് അടക്കമുള്ള സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു രാജ്യ തലസ്ഥാനം. നാല്പതിനായിരത്തോളം പോലീസുകാരും 200 ദ്രുതകര്‍മ സേനാംഗങ്ങളും ഉള്‍പ്പെട്ട വന്‍ സന്നാഹമാണു സുരക്ഷ ഒരുക്കിയത്. മിസൈലുകളും അത്യാധുനിക ആയുധങ്ങളും വരെ സൈന്യം സജ്ജമാക്കിയിരുന്നു. 1,430 സിസിടിവി കാമറകളും പ്രത്യേക റഡാറുകളും നിരീക്ഷണത്തിനായി ഉപയോഗിച്ചു. ഓരോ ഇരുപത് മീറ്ററിലും ഒരു പോലീസുകാരനെന്ന നിലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: