കൊട്ടാരക്കര: പെരുങ്കുളം കാഞ്ഞിരംവിള കോളനിയിലെ കഞ്ചാവുമാഫിയയെ സംരക്ഷിക്കുന്ന സിപിഎം-ആര്‍എസ്പി നിലപാടില്‍ പ്രതിഷേധിച്ച് ഇരുപാര്‍ട്ടികളുടേയും സജീവപ്രവര്‍ത്തകരായിരുന്ന അറുപതോളം കോളനി നിവാസികള്‍ ബിജെപിയില്‍ ചേര്‍ന്നു.
വരുംതലമുറയെ കഞ്ചാവ് മാഫിയയില്‍ നിന്ന് രക്ഷിക്കാനാണ് ബിജെപിക്കൊപ്പം അണിചേരുന്നതെന്ന് ഇവര്‍ പറഞ്ഞു. പെരുംകുളം റേഷന്‍കട ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബിജെപി മുന്‍മണ്ഡലം പ്രസിഡന്റ് അഡ്വ.വയയ്ക്കല്‍ സോമന് ഇവര്‍ക്ക് അംഗത്വം വിതരണം ചെയ്തു.
വോട്ടിന് വേണ്ടി ഇടതുവലതു മുന്നണികള്‍ പട്ടികജാതിക്കാരെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുകയാണന്ന് സോമന് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതിക്കാരെ സമൂഹത്തിന്റെ മുന്‍ നിരയില്‍ എത്തിക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ഒരു ആത്മഹത്യയുടെ പേരില്‍ മുതലെടുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്. രാജ്യത്തെ പട്ടികജാതിസമൂഹം ബിജെപിയുടെ പിന്നില്‍ അണിനിരക്കുന്നതിലെ അസ്ഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ആത്മഹത്യയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഇനിയും ഒരു വിദ്യാര്‍ത്ഥിയും മരണപ്പെടാതിരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്നണികളുടെ വോട്ട് തന്ത്രം മനസിലാക്കിയാണ് കേരളത്തിലെ പട്ടികജാതിസമൂഹം ഇന്ന് ബിജെപിക്കൊപ്പം അണിനിരക്കുന്നതെന്നും സോമന് കൂട്ടിചേര്‍ത്തു.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി.സന്തോഷ്ബാബു, കൃഷ്ണന്കുട്ടിനായര്, നേതാക്കളായ ചാലൂക്കോണം അജിത്ത്, സുമേഷ്, ഷിബു, വിഷ്ണു, മനോജ്, ദീപക് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം കഞ്ചാവുമാഫിയ കോളനിയിലെ രണ്ട് യുവാക്കളെ ഗുരുതരമായി വെട്ടിപരിക്കേല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: