കണ്ണൂര്‍: പി കരുണാകരന് എം പി യുടെ പ്രാദേശിക വികസന നിധി വിനിയോഗിച്ച് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുളള അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 15, 16 ലോക്സഭാ കാലയളവിലെ പദ്ധതികളാണ് അവലോകനം ചെയ്തത്. 15-ാം ലോക്സഭാ കാലയളവിലെ എല്ലാ ജോലികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ ബില്ലുകള്‍ സമര്‍പ്പിച്ച് കൊടുക്കാന്‍ ബാക്കിയുണ്ട്. ബില്‍ സമര്‍പ്പിക്കാന്‍ ബാക്കിയുളളവര്‍ ഒരാഴ്ചക്കുളളില്‍ നല്കാന് എംപി നിര്‍ദ്ദേശിച്ചു. പതിനാറാം ലോക്സഭാ കാലയളവിലെ പ്രവൃത്തികളില്‍ 39 ശതമാനം ഫണ്ട് മാത്രമാണ് ചെലവാക്കിയതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവൃത്തികള്‍ നടത്താത്തത് അംഗീകരിക്കാനാവില്ലെന്നും എം പി പറഞ്ഞു.
നടപ്പാക്കാന്‍ സാധ്യതയില്ലാത്ത ജോലികള്‍ ഒരാഴ്ചക്കുളളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. ബുദ്ധിമുട്ടുളള ചില പ്രവൃത്തികള്‍ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.കരുണാകരന് എംപിക്കു പുറമെ എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: