പഴയങ്ങാടി: ലോകത്ത് ഇരുട്ടിന്റെ ശക്തികള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ കവിത പോലുള്ള ഔഷധങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. അധ്യാപകനും എഴുത്തുകാരനുമായ എ.എസ്.നമ്പൂതിതിരിയുടെ പേരിലുള്ള പ്രഥമ കവിതാ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എഴുത്തുകാരനെ സംബന്ധിച്ച് പുരസ്കാരങ്ങള്‍ അംഗീകാരവും പ്രചോദനവുമാണ്. കവിതയെഴുത്ത് ഒരിക്കലും അനായാസകരമായ പ്രവര്‍ത്തനമല്ല. അതിനു പിന്നില്‍ വലിയ വേദനയും കാത്തിരിപ്പും മാനസിക സംഘര്‍ഷങ്ങളുമുണ്ട്. വലിയ തിരസ്കാരങ്ങളും വേദനകളും എല്ലാം തരണം ചെയ്യുന്നതിനാണ് എഴുത്ത് സഹായകമാവുന്നത്. പുരസ്കാരങ്ങള്‍ക്കു പിന്നില്‍ ലഭിക്കുന്നയാളുടെ സിദ്ധി എന്നതിനൊപ്പം അത് നല്‍കുന്നവരുടെ സാഹിത്യാഭിരുചിക്കും മാനസിക വ്യാപ്തിക്കുമൊക്കം വലിയ പങ്കുണ്ട്. എന്ന സംബന്ധിച്ച് കവിയെഴുത്ത് ഒരിക്കലും സന്തോഷകരമായ അനുഭവമായിരുന്നില്ല. ടിപ് ഓഫ് ദ ഐസ് ബര്‍ഗ്ഗ് എന്നു പറയുന്നതുപോലെ കവിത എന്നതു മാത്രമേ എല്ലാവരും കാണുന്നുള്ളൂ. അതിനു പിന്നില്‍ മറ്റൊരു വലിയ പ്രയത്നവും അനുഭവങ്ങളുമുണ്ട്. ഒരു പേനയും കടലാസുമുണ്ടെങ്കില്‍ ഒരിക്കലും കവിത പിറക്കില്ല. ഇത്തരം ക്ലേശങ്ങള്‍ക്കു ലഭിക്കുന്ന സന്തോഷകരമായ തലോടല്‍ മാത്രമാണ് അംഗീകാരങ്ങള്‍. റഫീഖ് പറഞ്ഞു.
ചെറുതാഴം പടന്നപ്പുറത്തു നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ അവാര്‍ഡ് സമ്മാനിച്ചു. ടി.വ.രാജേഷ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.എ.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കേരള ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ..ബി..മുഹമ്മദ് അഹമ്മദ്, എഎസ് അനുസ്മരണ പ്രഭാഷണം നടത്തി. താഹ മാടായി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: