അമ്പലപ്പുഴ: പൊതുവഴി വൃത്തിയാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പഴയങ്ങാടി 240ല്‍ചിറ വീട്ടില്‍ മണിയന് (63), ഭാര്യ ജയമ്മ (60) എന്നിവര്‍ക്കാണ് സിപിഎമ്മുകാരന്റെ മര്‍ദ്ദനമേറ്റത്. വീടിനു സമീപത്തെ കുഴികള്‍ നിറഞ്ഞ പൊതുവഴി കെട്ടിടാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നികത്തി സഞ്ചാരയോഗ്യമാക്കുന്നതിനിടെ സിപിഎമ്മുകാരനായ മത്തപള്ളി വീട്ടില്‍ ഭദ്രന് ഇരുമ്പുവടി ഉപയോഗിച്ച് ഇരുവരെയും അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മണിയന് കഴിഞ്ഞ ദിവസമാണ് കണ്ണിന് ശസ്ത്രക്രിയ നടത്തിയത്. മണിയന്റെ മകന് പ്രസാദ് ബിജെപി പ്രവര്‍ത്തകനും പ്രസാദിന്റെ ഭാര്യ സിജി ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു. സിപിഎമ്മിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന ഇവിട സിജി രണ്ടാം സ്ഥാനത്തെത്തുകയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഈ കുടുംബത്തെ സിപിഎം സംഘം ഭീഷണിപ്പെടുത്തുക പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: