തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളടക്കമുള്ള സാങ്കേതികവിദ്യകള്‍ പോലീസ് സേന സമര്‍ത്ഥമായി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പോലീസും സമൂഹവുമായുള്ള ബന്ധം വളര്‍ത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകും. അതേസമയംസുരക്ഷാ ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നത് അച്ചടക്കത്തോടെയും നിയന്ത്രണത്തോടെയും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കോവളത്തെ ഹോട്ടല്‍ ലീലയില്‍ കേരള പോലീസ് സംഘടിപ്പിച്ച ദ്വിദിന ദേശീയ കമ്മ്യൂണിറ്റി പോലീസിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിറ്റി പൊലീസിങ് എന്നത് പോലീസ്സേനകളെ മുന്നോട്ടുനയിക്കുന്ന പ്രമാണമായിരിക്കുമ്പോള്ത്തന്നെ ബന്ധങ്ങള്‍ കെട്ടിപ്പെടുക്കുന്നതിനായിരിക്കണം പ്രധാന പരിഗണന നല്‍കേണ്ടത്. പോലീസും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്ന തലത്തിലേക്ക് വിശ്വാസവും ബഹുമാനവും നേടാന്‍ ഓരോ ദിവസവും പോലീസ്സേന കഠിനാധ്വാനം ചെയ്യണം. പോലീസ് സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കമ്മ്യൂണിറ്റി പോലീസിങ്ങിലൂടെ നടക്കുന്ന നിരന്തരമായ പോലീസ് ജനസമ്പര്‍ക്കം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. അതിനാല്‍ നിയമം നടപ്പിലാക്കുന്ന ഏജന്‍സികളും പൊതുജനവും തമ്മിലുള്ള വിടവ് നികത്താന്‍ കമ്മ്യൂണിറ്റി പോലീസിംഗ് സമ്പ്രദായം രാജ്യത്തൊട്ടാകെയുള്ള പോലീസ്സേനകളില് നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.ഈ വര്‍ഷത്തെ കോണ്ക്ലേവിന്റെവിഷയം ”സ്മാര്‍ട്ട് കണക്ട്” എന്നതാണ്. തീവ്രവാദം, മനുഷ്യക്കടത്ത്, ഇടതുപക്ഷ തീവ്രവാദം, തീരസുരക്ഷ എന്നീ വിഷയങ്ങള്‍ രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ഡിജിപി ടി. പി. സെന്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യപ്രഭാഷണം നടത്തി. ഫ്രണ്ട്ലൈന് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആര്. കെ. രാധാകൃഷ്ണന് സംസാരിച്ചു. എഡിജിപി ബി. സന്ധ്യ സ്വാഗതവും തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: