കൊച്ചി: ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ എറണാകുളം ജംഗ്ഷന് സ്റ്റേഷനില്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
എറണാകുളം ജം. സ്റ്റേഷനില്‍ ട്രാക്ക് മാറുമ്പോഴുള്ള അപകട സാധ്യത കുറക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി, മരംകൊണ്ടുള്ള ക്രോസ് ഓവര്‍ പാനലുകള്‍ മാറ്റി കോണ്‍ക്രീറ്റ് ക്രോസ് ഓവര്‍ പാനലുകളും മൈക്രൊ പ്രോസസ്സര്‍ സിഗ്നല്‍ സംവിധാനവും ഏര്‍പ്പെടു ത്തുന്നു. ഈ ജോലി നടക്കുമ്പോള്‍ നിലവിലുള്ള സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാവും. ഇതുമൂലം ഓരോ ട്രെയിനും കടത്തി വിടുന്നതിന് റയിലുകള്‍ മാറ്റി സിഗ്നല്‍ നല്കുന്ന ജോലി അതാത് സ്ഥലത്ത് പോയി കൈ കൊണ്ട് ചെയ്യേണ്ടിവരും. ഇതുമൂലമാണ് 30 മുതല്‍ ഫെബ്രുവരി 10 വരെ റെയില്‍ ഗതാഗത ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും റെയില്‍വേ പി.ആര്.ഒ അറിയിച്ചു.
എറണാകുളം ജംഗ്ഷന് വഴി കടന്നു പോകുന്ന ആലപ്പുഴ വഴിയുള്ള ചില ദീര്‍ഘദൂര വണ്ടികള്‍ എറണാകുളം ജംഗ്ഷനില്‍ വരാതെ കോട്ടയം വഴി തിരിച്ചുവിടും. ചില പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദു ചെയ്യും. എറണാകുളം ജം. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന വണ്ടികള്‍ വൈകാനും ചില വണ്ടികള്‍ കുമ്പളം, എറണാകുളം ടൗണ്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുകയും തിരിച്ചു വരുമ്പോള്‍ ഇതേ സ്റ്റേഷനില്‍ യാത്ര അവസാ നിപ്പിക്കുകയും ചെയ്തേക്കാം. എറണാകുളം സിറ്റി മെമു സര്‍വീസ് പൂര്‍ണമായും റദ്ദു ചെയ്യും. കുമ്പളത്തു നിന്ന് കൊല്ലത്തേക്ക് ചില ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: