പ്രദീപ്കളത്തില്
നെയ്യാറ്റിന്‍കര: നിയമവും നിയമസംവിധാനവും പരാജയപ്പെടുന്നിടത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുമായി എത്തുന്ന ഗോപിനാഥന്‍നായര്‍ക്ക് വൈകിയെങ്കിലും ലഭിച്ച പത്മശ്രീ തിളക്കത്തില്‍ നെയ്യാറ്റിന്‍കര പട്ടണം. മതമൗലിക വാദികള്‍ ഹൈന്ദവ സമൂഹത്തോടു കൊടും ക്രൂരത കാട്ടി കലാപ ഭൂമിയാക്കിയ മാറാടിനെ ശാന്തമാക്കുന്നതില്‍ ഗോപിനാഥന്‍നായര്‍ വഹിച്ച പങ്ക് എതിരഭിപ്രായമുള്ളവരെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു.
1922 ജൂലൈ 7ന് പത്മാനാഭപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച ഗോപിനാഥന് നായര്‍ ഓര്‍മ്മവച്ച നാള് മുതല്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും ഉള്കൊള്ളുകയും അത് ജനങ്ങളിലെത്തിയ്ക്കുകയും ചെയ്യുന്ന തികഞ്ഞ ഗാന്ധിയനായിരുന്നു. ഭാരതത്തിന്റെ സ്വതന്ത്ര്യത്തിനായുള്ള പലപേരാട്ടങ്ങള്ക്കും ഗാന്ധിപ്രവര്ത്തകര്ക്കൊപ്പം പങ്കെടുത്തിരുന്നു. ബിരുദപഠനത്തിനുശേഷമാണ് അദ്ദേഹം ശാന്തിനികേതനിലെത്തുന്നത്
1951 ല്‍ തിരുവനന്തപുരത്ത് ഗാന്ധിസ്മാരക നിധി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഗോപിനാഥന്‍നായര്‍ മുന്നിരപ്രവര്ത്തകാനായിരുന്നു. ഗാന്ധിസ്മാരക നിധി ചെയര്മാന് കൂടിയാണ് ഗോപിനാഥന്‍നായര്‍. ഗാന്ധിമിത്രമണ്ഡലം എന്ന കര്‍മ്മപദ്ധതിക്ക് രൂപംകൊടുത്തതും ഗോപിനാഥന്‍നായരാണ്. അദ്ദേഹത്തിന്റെപ്രര്ത്തനങ്ങള്ക്ക് സന്തത സഹചാരിയായി ഭാര്യസരസ്വതിഅമ്മയുമുണ്ട് കൂട്ടിന്.
ജനസേവനത്തിനുള്ള അംഗീകാരമാണ് ഇ ബഹുമതിയെന്നും 2016-ല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കര്മ്മപദ്തിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗോപിനാഥന്‍നായര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര നാരായണ വിലാസത്തില്‍ ഇന്നലെ മുതല്‍ തിരക്കാണ്. ഗാന്ധിയനെ അഭിനന്ദിക്കാന്‍ എത്തുന്നവരെക്കൊണ്ട്. പ്രായം വകവയ്ക്കാതെ എല്ലാവരെയും സ്വീകരിച്ചിരുത്തി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് ഗോപിനാഥന്‍നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: