കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോഴയായി ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ നല്‍കിയെന്ന സരിതയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ.സി.ജോസഫ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
സരിതയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആരാണ് ഗൂഡാലോചനക്ക് പിന്നിലെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല. അത് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാകുമെന്നാണ് മന്ത്രി പറഞ്ഞത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തിരുന്നു. മന്ത്രി പറഞ്ഞു.
നേരത്തെ നിരവധി തവണ പത്രക്കാരെ കണ്ടപ്പോഴൊന്നും പറയാതെ ഇപ്പോള്‍ പുതിയ ആരോപണവുമായി സരിത രംഗത്ത് വന്നത് ഗൂഡാലോചനയുടെ ഭാഗമാണ്. സരിതയുടെ ഇപ്പോഴത്തെ ഉദ്ദേശം ദുരൂഹമാണ്. സരിതക്കോ ടീം സോളാറിനോ സര്‍ക്കാര്‍ ഒരാനുകൂല്യവും നല്‍കിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ആര്‍ക്കാണോ നഷ്ടമുണ്ടായത് അവരാണ് ഇപ്പോഴുള്ള ആരോപണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: