കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി സാംസ്കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്രയ്ക്ക് 31ന് കൊല്ലൂരില്‍ തുടക്കമാകും. 31ന് വൈകിട്ട് 4ന് തപസ്യ കലാകാരന്മാരുടെ സംഗീതാര്‍ച്ചനയോടെ മൂകാംബികാ സന്നിധാനത്ത് നിന്ന് യാത്ര ആരംഭിക്കും. മൂകാംബികാക്ഷേത്രത്തിലെ മുഖ്യപൂജാരി മഞ്ജുനാഥ അഡിഗ ഭദ്രദീപം തെളിക്കും. എംപി ശോഭാ കരന്തലജെ യാത്രാപതാക കൈമാറും. പ്രശസ്ത കര്‍ണാക സംഗീതജ്ഞന് തുളസിരാമചന്ദ്രന്, സംസ്കാര്‍ഭാരതി ദേശീയ സംഘടനാകാര്യദര്‍ശി പ.രാ. കൃഷ്ണമൂര്‍ത്തി, ക്ഷേത്രീയ കാര്യദര്‍ശി കെ. ലക്ഷ്മിനാരായണന്, തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍, ആര്‍എസ്എസ് കര്‍ണാടക പ്രാന്തകാര്യകാരി അംഗം സുബ്രഹ്മണ്യ ഹൊള്ള എന്നിവര്‍ സംസാരിക്കും.
എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്കാരം എന്ന സന്ദേശവുമായി ജനുവരി 3ന് കന്യാകുമാരിയില്‍ ആരംഭിച്ച സാഗരതീര തീര്‍ത്ഥയാത്രയുടെ അടുത്തഘട്ടമായാണ് കേരളത്തിന്റെ മലയോര ജില്ലകള്‍ വഴി സഹ്യസാനുയാത്ര നടക്കുന്നത്. പാരിസ്ഥിതിക ചൂഷണങ്ങള്‍ക്കെതിരായ ജനജാഗ്രതയാണ് സഹ്യസാനുയാത്രയുടെ പ്രധാന ഉന്നം. മലയോരജില്ലകളിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. അനുഷ്ഠാനകലാകാരന്മാര്, പരിസ്ഥിതിപ്രവര്‍ത്തകര്‍, സാഹിത്യപ്രതിഭകള്‍ തുടങ്ങി വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും.
കര്‍ക്കല, ധര്‍മ്മസ്ഥല, കൊട്ടിയൂര്‍, മാനന്തവാടിയിലെ പഴശ്ശിസ്മൃതി, പനമരം കോട്ട, കരിന്തണ്ടന് സ്മൃതി, പൂന്താനം ഇല്ലം, അങ്ങാടിപ്പുറം, നിളാതീരദര്ശനം, പട്ടാമ്പി, ചെറുതുരുത്തി, കാലടി, ഇലവീഴാപൂഞ്ചിറ, സൂര്യകാലടി, ആറന്മുള, കൊട്ടാരക്കര, ചടയമംഗലം, കിളിമാനൂര്‍ തുടങ്ങി നൂറ്റിഇരുപതോളം ചരിത്രപ്രധാനകേന്ദ്രങ്ങളില് യാത്രയക്ക് സ്വീകരണം നല്‍കും. പതിനേഴ് മഹാസമ്മേളനങ്ങളെ യാത്രാസംഘം അഭിസംബോധന ചെയ്യും. വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറോളം കലാകാരന്മാരെ ആദരിക്കും.
തപസ്യ സംസ്ഥാന പ്രസിഡന്റ് മഹാകവി എസ്. രമേശന് നായരുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയില്‍ പ്രമുഖരും പ്രശസ്തരുമായ നിരവധി കലാസാഹിത്യപ്രതിഭകള്‍ പങ്കുചേരും. മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പിജി. ഹരിദാസ്, പി.നാരായണക്കുറുപ്പ്, ആഷാമേനോന്, പി. വത്സല, മാടമ്പ് കുഞ്ഞുക്കുട്ടന്, മോഹനകൃഷ്ണന് കാലടി, മങ്കൊമ്പ് ഗോപാലകൃഷ്ണന്, സി. രാജാമണി, എന്‍.കെ. ദേശം, പ്രൊഫ. ടോണിമാത്യു, പ്രൊഫ. പൂജപ്പുര കൃഷ്ണന് നായര്‍, അഡ്വ.കെ.കെ. ബല്‍റാം, പ്രൊഫ.സി.ജി. രാജഗോപാല്‍, ഡോ. ലക്ഷ്മിശങ്കര്‍, ഡോ.ആര്. അശ്വതി, ജെ. നന്ദകുമാര്‍, ആര്. സഞ്ജയന്, ജി. സ്ഥാണുമാലയന്‍, പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, എം. രാധാകൃഷ്ണന്, കെ.പി. രാധാകൃഷ്ണന്, ഡോ.എന്‍.ആര്. മധു, എ.ആര്. മോഹനന്, ക.ഭ. സുരേന്ദ്രന്, ഡോ.എം.പി. അനില്‍കുമാര്‍, എ. വിനോദ്, ടി.പി. രാജന് മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിക്കും.
തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി അഡ്വ.കെ.പി. വേണുഗോപാലാണ് യാത്രയുടെ സംയോജകന്‍. പി. ഉണ്ണിക്കൃഷ്ണന്, മണി എടപ്പാള്‍, സി. രജിത് കുമാര്‍, ടി. പത്മനാഭന്നായര്, അനൂപ് കുന്നത്ത്, സി.സി. സുരേഷ് പി.എന്‍. ബാലകൃഷ്ണന്, പി.ജി. ഗോപാലകൃഷ്ണന്, ഡോ. ബാലകൃഷ്ണന് കൊളവയല്‍, ഇ.എം. ഹരി, യു.പി. സന്തോഷ് തുടങ്ങിയവര്‍ യാത്രാസംഘത്തോടൊപ്പമുണ്ടാകും. പതിനേഴ് ദിവസത്തെ യാത്ര ഫെബ്രുവരി 17ന് നാഗര്‍കോവിലില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: