കോഴിക്കോട്: സ്ത്രീസ്വാഭിമാന്‍ യാത്ര മഹത്തായ സന്ദേശത്തോടെയുള്ളതാണെന്ന് റിച്ചാര്‍ഡ്ഹെ എംപി അഭിപ്രായപ്പെട്ടു. മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാതലത്തിലും സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. സ്ത്രീക്കും പുരുഷനും തുല്യനീതി ലഭ്യമാകണം. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സ്ത്രീകള്‍ക്ക് മുന്നേറാനായിട്ടുണ്ട്. സ്ത്രീകള്‍ സാമ്പത്തികമായും ശാക്തീകരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുദ്രബാങ്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉപയോഗപ്പെടുത്തി സ്വന്തംകാലില്‍ നില്ക്കാന് സ്ത്രീകള്‍ക്ക് സാധിക്കണം. സ്ത്രീകളെ ഏറ്റവും കൂടുതല്‍ പൂജിച്ച സംസ്ക്കാരമാണ് നമ്മുടേത്. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തിയത് ഭാര്യ-ഭര്‍തൃബന്ധത്തിലെ പാരസ്പര്യമായിരുന്നു. എന്നാല്‍ ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. ഇത് കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ കുടുംബബന്ധങ്ങള്‍ ശക്തമാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃസമിതി സംസ്ഥാനസമിതി അംഗം രുഗ്മിണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബാബുരാജ് നന്ദിയും പറഞ്ഞു.
ഡോ. ബാലസരസ്വരി, അഹല്യശങ്കര്‍, കസ്തൂരി ടീച്ചര്‍, ചന്ദ്രിക മണ്ണൂര്‍, ജ്യോതിഷ ഭൂഷണം പി.ഇ.ഗിരിജ, സരോജിനി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, പ്രവ്രാജിക മാതൃപ്രാണ, എ.കെ.ബി. നായര്‍, രാഷ്ട്രസേവികാസമിതി പ്രാന്തകാര്യവാഹിക ഡോ.ആര്യാദേവി, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് ശശികമ്മട്ടേരി, അഡ്വ. എ.സി. അംബിക, യാത്രാ സംയോജകന്‍ സി.ശ്രീധരന്, ശാന്ത എസ്. പിള്ള, ശോഭാസുരേന്ദ്രന്, ഗിരിജ, ശാന്ത എസ്. പണിക്കര്‍, ലക്ഷ്മി, സുശീല ജയന് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വി.ടി. രമ മറുപടി പ്രസംഗം നടത്തി. മാതൃസമിതി ജില്ലാസെക്രട്ടറി മിനി ഹരിദാസ് സ്വാഗതവും ഷീജ
ഇന്നലെ രാവിലെ ഒമ്പതോടെയാണ് യാത്ര താമരശ്ശേരി ചുരം കടന്ന് അടിവാരത്തെത്തിയത്. അടിവാരം, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലും ഇന്നലെ യാത്രക്ക് സ്വീകരണം നല്കി. യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: